+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രിന്‍സിപ്പല്‍ നിയമനക്കേസ്: അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വ്യാഴാഴ്ച പരിഗണിക്കും

തിരുവനന്തപുരം: വിവാദമായ കോളജ് പ്രിന്‍സിപ്പല്‍ നിയമനക്കേസ് ഇന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ പരിഗണിക്കും. നിയമനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇന
പ്രിന്‍സിപ്പല്‍ നിയമനക്കേസ്: അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വ്യാഴാഴ്ച പരിഗണിക്കും
തിരുവനന്തപുരം: വിവാദമായ കോളജ് പ്രിന്‍സിപ്പല്‍ നിയമനക്കേസ് ഇന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ പരിഗണിക്കും. നിയമനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇന്നുതന്നെ ഹാജരാക്കാനാണ് നിര്‍ദേശം. പ്രധാന രേഖകള്‍ അഡീഷണല്‍ സെക്രട്ടറി പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥനോട് ഹാജരാക്കണമെന്നാണ് നിര്‍ദേശം.

അന്തിമപട്ടിക കരട് പട്ടികയാക്കാന്‍ ഉന്നതവിദ്യാസ മന്ത്രി നിര്‍ദേശിച്ച ഫയലും സെലക്ഷന്‍ കമ്മിറ്റി അംഗീകരിച്ച 43 പേരുടെ പട്ടിക ഡിപ്പാര്‍ട്ട്‌മെന്‍റല്‍ പ്രമോഷന്‍ കമ്മിറ്റി അംഗീകരിച്ചതിന്‍റെ മിനുട്‌സും ഹാജരാക്കും.

അനധികൃത ഇടപെടല്‍ നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തുമ്പോള്‍ ട്രൈബ്യൂണല്‍ നിലപാട് നിര്‍ണായകമാണ്. പരാതി തീര്‍പ്പാക്കാനായിരുന്നു ഇടപടെലെന്നായിരുന്നു ആര്‍. ബിന്ദുവിന്‍റെ വിശദീകരണം. പ്രിന്‍സിപ്പല്‍ പട്ടികയിലുള്ളവരാണ് കേസിലെ പരാതിക്കാര്‍.

സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍റ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ നിയമന പട്ടികയില്‍, അയോഗ്യരായവരെ ഉള്‍പ്പെടുത്താന്‍ വഴിവച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സെലക്ഷന്‍ കമ്മിറ്റി തയാറാക്കിയ പട്ടിക, കരട് പട്ടികയാക്കി മാറ്റിയത് മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നൊയിരുന്നു ആരോപണം.

യുജിസി റഗുലേഷന്‍ പ്രകാരം രൂപീകരിച്ച സെലക്ഷന്‍ കമ്മിറ്റി തയാറാക്കിയ 43 പേരുടെ പട്ടികയാണ് ഇതോടെ മാറ്റിയത്.

ഡിപ്പാര്‍ട്ടുമെന്‍റല്‍ പ്രൊമോഷന്‍ കമ്മിറ്റി അംഗീകരിച്ച 43 പേരുടെ പട്ടികയില്‍ നിന്ന് പ്രിന്‍സിപ്പല്‍ നിയമനം നല്‍കുന്നതിന് പകരം, ഈ പട്ടിക കരടായി പ്രസിദ്ധീകരിക്കാനും അപ്പീല്‍ കമ്മിറ്റി രൂപവത്കരിക്കാനും 2022 നവംബര്‍ 12നാണ് മന്ത്രി ആര്‍. ബിന്ദു ഫയലില്‍ എഴുതിയത്. സെലക്ഷന്‍ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമ്പൂര്‍ണ ഫയല്‍ ഹാജരാക്കാനും മന്ത്രി നിര്‍ദേശം നല്‍കിയതായാണ് വിവരം.

പക്ഷേ യുജിസി റഗുലേഷന്‍ പ്രകാരം സെലക്ഷന്‍ കമ്മിറ്റി തയാറാക്കുന്ന അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിക്കാന്‍ വ്യവസ്ഥയില്ല. എന്നാല്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഈ വര്‍ഷം ജനുവരി 11ന് അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ച അപ്പീല്‍ കമ്മിറ്റി സെലക്ഷന്‍ കമ്മിറ്റി അയോഗ്യരാക്കിയവരെ കൂടി ഉള്‍പ്പെടുത്തി 76 പേരുടെ പട്ടിക തയാറാക്കി.

43 പേരുടെ പട്ടികയില്‍ നിന്ന് നിയമനം നടത്തുന്നതിന് പകരം 76 പേരുടെ പട്ടികയില്‍ നിന്ന് നിയമനം നടത്താനുള്ള സര്‍ക്കാര്‍ നീക്കം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തടഞ്ഞിരുന്നു. കഴിഞ്ഞ 24ന് ട്രൈബ്യുണല്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ 43 പേരുടെ പട്ടികയില്‍ നിന്ന് മാത്രമേ നിയമനം നടത്താവൂ എന്നും വ്യക്തമാക്കി.

അതേസമയം, പരാതികള്‍ തീര്‍പ്പാക്കാനാണ് കൂടുതല്‍ പേരെ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം.
More in Latest News :