മലപ്പുറം: താനൂരില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ താമിർ ജിഫ്രി എന്ന യുവാവ് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ എട്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
തൃശൂർ ഡിഐജി അജിതാ ബീഗമാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരമാണ് ഈ നടപടി.
കസ്റ്റഡിയിലിരിക്കെ ജിഫ്രിക്ക് ക്രൂരമായി മര്‍ദനമേറ്റെന്നാണ് ആരോപണം. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നും ശരീരത്തില്‍ 13 സാരമായ പരിക്കുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
താമിറിന്റെ നടുവിന്റെ കീഴ്ഭാഗത്ത്, തുടയില്‍, കാലിന്റെ അടിഭാഗത്ത് എന്നിവിടങ്ങളിലെല്ലാം മര്‍ദനമേറ്റിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലാത്തി ഉപയോഗിച്ച് മര്‍ദിച്ചെന്ന സംശയവും ബലപ്പെടുകയാണ്.
യുവാവിനെ കസ്റ്റഡിയിലെടുത്തത് നിയമാനുസൃതമായിട്ടല്ലെന്നും ചില ഇന്റലിജന്‍സ് വിവരങ്ങള്‍ സൂചിപ്പിക്കുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 1.45 ഓടെയാണ് ലഹരിക്കടത്തുമായി ബന്ധപ്പെട്ട് താനൂര്‍ പോലീസ് മറ്റു നാലുപേര്‍ക്കൊപ്പം ദേവധാര്‍ പാലത്തിന് സമീപത്ത് നിന്നും ജിഫ്രയെ കസ്റ്റഡിയിലെടുത്തത്.
18 ഗ്രാം എംഡിഎംഎ സംഘത്തില്‍ നിന്നും പിടിച്ചെടുത്തുവെന്നും സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ യുവാവ് കുഴഞ്ഞ് വീഴുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.
എന്നാല്‍ ജിഫ്രി ഉള്‍പ്പടെയുള്ളവരെ കസ്റ്റഡിയില്‍ എടുക്കുന്നത് തിങ്കളാഴ്ച്ച വൈകുന്നേരം 3:30-നാണെന്നും ഇവരെ താനൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത് രാത്രി 1:45ന് ആണെന്നും അതുവരെ പോലീസ് ക്വട്ടേഴ്സില്‍ പാര്‍പ്പിച്ചു മര്‍ദിച്ചെന്നും ആരോപണം ഉയർന്നിരുന്നു.
തൃശൂർ ഡിഐജി അജിതാ ബീഗമാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരമാണ് ഈ നടപടി.
കസ്റ്റഡിയിലിരിക്കെ ജിഫ്രിക്ക് ക്രൂരമായി മര്‍ദനമേറ്റെന്നാണ് ആരോപണം. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നും ശരീരത്തില്‍ 13 സാരമായ പരിക്കുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
താമിറിന്റെ നടുവിന്റെ കീഴ്ഭാഗത്ത്, തുടയില്‍, കാലിന്റെ അടിഭാഗത്ത് എന്നിവിടങ്ങളിലെല്ലാം മര്‍ദനമേറ്റിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലാത്തി ഉപയോഗിച്ച് മര്‍ദിച്ചെന്ന സംശയവും ബലപ്പെടുകയാണ്.
യുവാവിനെ കസ്റ്റഡിയിലെടുത്തത് നിയമാനുസൃതമായിട്ടല്ലെന്നും ചില ഇന്റലിജന്‍സ് വിവരങ്ങള്‍ സൂചിപ്പിക്കുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 1.45 ഓടെയാണ് ലഹരിക്കടത്തുമായി ബന്ധപ്പെട്ട് താനൂര്‍ പോലീസ് മറ്റു നാലുപേര്‍ക്കൊപ്പം ദേവധാര്‍ പാലത്തിന് സമീപത്ത് നിന്നും ജിഫ്രയെ കസ്റ്റഡിയിലെടുത്തത്.
18 ഗ്രാം എംഡിഎംഎ സംഘത്തില്‍ നിന്നും പിടിച്ചെടുത്തുവെന്നും സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ യുവാവ് കുഴഞ്ഞ് വീഴുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.
എന്നാല്‍ ജിഫ്രി ഉള്‍പ്പടെയുള്ളവരെ കസ്റ്റഡിയില്‍ എടുക്കുന്നത് തിങ്കളാഴ്ച്ച വൈകുന്നേരം 3:30-നാണെന്നും ഇവരെ താനൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത് രാത്രി 1:45ന് ആണെന്നും അതുവരെ പോലീസ് ക്വട്ടേഴ്സില്‍ പാര്‍പ്പിച്ചു മര്‍ദിച്ചെന്നും ആരോപണം ഉയർന്നിരുന്നു.