+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൃഷിയിലും കമ്പനി; കേരളാ അഗ്രോ ബിസിനസ് കന്പനി രൂപീകരിക്കാൻ തീരുമാനം

തിരുവനന്തപുരം: കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധനവിനും സംസ്കരണത്തിനും മുൻഗണന നല്കുന്നത് ഉൾപ്പെടെ ലക്ഷ്യമിട്ടുള്ള കേരളാ അഗ്രോബിസിനസ് കന്പനി (കാബ്കോ) ര
കൃഷിയിലും കമ്പനി; കേരളാ അഗ്രോ ബിസിനസ് കന്പനി രൂപീകരിക്കാൻ തീരുമാനം
തിരുവനന്തപുരം: കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധനവിനും സംസ്കരണത്തിനും മുൻഗണന നല്കുന്നത് ഉൾപ്പെടെ ലക്ഷ്യമിട്ടുള്ള കേരളാ അഗ്രോബിസിനസ് കന്പനി (കാബ്കോ) രൂപീകരിക്കാൻ തീരുമാനം. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.

സംസ്ഥാനത്ത് ഊർജിതമായ കാർഷിക, വിപണന സംവിധാനം ഒരുക്കുന്നതിനാണ് കന്പനി രൂപീകരിക്കുന്നതെന്നു കൃഷി മന്ത്രി പി. പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കന്പനി രൂപീകരിക്കുന്നതോടെ അഗ്രിപാർക്കുകളും ഫ്രൂട്ട് പാർക്കുകളും സ്ഥാപിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കഴിയും.

പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് മോഡലായാണ് കാബ്കോ രൂപീകരിക്കുക. അഗ്രോ പാർക്കുകളുടെ നടത്തിപ്പിനും കർഷകരെ വിപണിയുമായി ബന്ധപ്പെടുത്തുന്നതിനും സ്വതന്ത്ര കന്പനി ആയിട്ടായിരിക്കും കാബ്കോ പ്രവർത്തിക്കുക.

കൃഷി വകുപ്പ് കേന്ദ്രീകരിച്ച് കാർഷിക ഉത്പന്നങ്ങളുടെ കൈകാര്യം ചെയ്യുന്നതിനും കാർഷികോത്പാദനത്തെ അടിസ്ഥാനമാക്കി വിപണി കണ്ടെത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള ഏജൻസിയായി പ്രവർത്തിക്കാനും കന്പനിക്കാവും. കേരളത്തിന്‍റെ കാർഷിക ഉത്പന്നങ്ങളെ അവയുടെ ഗുണമേന്മകൾ പ്രയോജനപ്പെടുത്തുന്ന തരത്തിൽ പൊതു ബ്രാൻഡിംഗിൽ കൊണ്ടു വരുന്നതും കന്പനിയുടെ ലക്ഷ്യമാണ്.

സംസ്ഥാന സർക്കാരിന്‍റെ 33 ശതമാനം ഓഹരി വിഹിതവും കർഷകരുടെ 24 ശതമാനം ഓഹരി വിഹിതവും, കർഷക കൂട്ടായ്മകൾ കാർഷിക സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള കർഷക കൂട്ടായ്മകളുടെ 25 ശതമാനം ഓഹരി വിഹിതവും പൊതു ഓഹരി വിപണിയിൽ നിന്ന് 13 ശതമാനത്തിൽ കൂടാത്ത വിഹിതവും പ്രാഥമിക കാർഷിക സ്ഥാപനങ്ങളുൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് അഞ്ച് ശതമാനത്തിൽ കൂടാത്ത ഓഹരി വിഹിതവും ഉൾപ്പെടുത്തി സിയാൽ കന്പനി മാതൃകയിൽ കാബ്കോ പ്രവർത്തിക്കും.

കൃഷി മന്ത്രി ചെയർമാനും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കൃഷി വകുപ്പ് ഡയറക്ടർ, ധനകാര്യ വകുപ്പിന്‍റെ പ്രതിനിധി, കേരള അഗ്രോ ഇൻഡട്രീസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എന്നിവർ പ്രാരംഭ ഡയറക്ടർമാരായിരിക്കും.

ഇടുക്കിയിലെ വട്ടവട വെജിറ്റബിൾ അഗ്രോപാർക്ക്, തൃശൂർ കണ്ണാറയിലെ ബനാന ഹണി അഗ്രോപാർക്ക്, കോഴിക്കോട്, വേങ്ങേരിയിലെ കോക്കനട്ട് ട്രേഡിംഗ് ആൻഡ് മാർക്കറ്റിംഗ് ഹബ് അഗ്രോപാർക്ക്, കോഴിക്കോട്, കൂത്താളിയിലെ കോക്കനട്ട് മാനുഫാക്ചറിംഗ് ഫെസിലിറ്റി, പാലക്കാട് മുതലമടയിലെ മാംഗോ അഗ്രോപാർക്ക് എന്നിവ ആദ്യ ഘട്ടമായി കാബ്കോയുടെ അടിസ്ഥാന യൂണിറ്റുകളായിരിക്കും.

കന്പനിക്കായി മൂന്ന് നഗര കാർഷിക മൊത്തവ്യാപാര വിപണികളും മൂന്ന് ഗ്രാമീണ കാർഷിക മൊത്തവ്യാപാര വിപണികളും കണ്ണാറ, കൂത്താളി അഗ്രോപാർക്കുകളും 30 വർഷത്തേക്ക് നിർദിഷ്ട കന്പനിയുടെ ബിസിനസ് ആവശ്യത്തിനായി കൈമാറ്റം ചെയ്യുന്നതിന് കൃഷി വകുപ്പ് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കാബ്കോയ്ക്ക് വിതരണ ശൃംഖല ഉണ്ടായിരിക്കും, ഈ വിതരണശൃംഖലകൾ കർഷകരിൽ നിന്ന് കാർഷിക ഉത്പന്നങ്ങൾ ശേഖരിക്കുകയും അഗ്രോപാർക്കുകളിലേക്ക് അയയ്ക്കുകയും ചെയ്യുമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു.
More in Latest News :