+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെങ്ങിൻതോപ്പിൽ മൃതദേഹം: കൊലപാതകമെന്നു തെളിഞ്ഞു; പ്രതി അറസ്റ്റിൽ

കണ്ണൂർ: എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റിക്കകം മുനന്പിലെ പാറമ്മൽ ഹൗസിൽ പ്രഭാകരന്‍റെ മകൻ സി. സുമോദിനെ (35) കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ
തെങ്ങിൻതോപ്പിൽ മൃതദേഹം: കൊലപാതകമെന്നു തെളിഞ്ഞു; പ്രതി അറസ്റ്റിൽ
കണ്ണൂർ: എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റിക്കകം മുനന്പിലെ പാറമ്മൽ ഹൗസിൽ പ്രഭാകരന്‍റെ മകൻ സി. സുമോദിനെ (35) കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുറ്റിക്കകം സ്വദേശി അസീബിനെ (36) യാണ് എസിപി ടി.കെ. രത്നകുമാറിന്‍റെ നേതൃത്വത്തിൽ എടക്കാട് എസ്എച്ച്ഒ സുരേന്ദ്രൻ കല്യാടൻ അറസ്റ്റ് ചെയ്തത്.

മുനന്പിനു സമീപമുള്ള തെങ്ങിൻതോപ്പിൽ സുമോദിനെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

തുടർന്ന് എടക്കാട് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കഴിഞ്ഞ രാത്രി കസ്റ്റഡിയിൽ എടുക്കുകയും ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കൊല്ലപ്പെട്ട സുമോദിന്‍റെ താടിയെല്ലും വാരിയെല്ലും തകർന്ന നിലയിലായിരുന്നുവെന്നും ശരീരത്തിനുള്ളിൽ രക്തം വാർന്ന് ശ്വാസകോശത്തിൽ കെട്ടിക്കിടന്നതാണ് മരണ കാരണമെന്നുമായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

യുവാവിന്‍റെ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയപ്പോൾ തന്നെ സംശയം തോന്നിയ എടക്കാട് പോലീസും രഹസ്യാന്വേഷണ വിഭാഗവും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.

സംഭവത്തെക്കുറിച്ച് പ്രതിയുടെ മൊഴി ഇങ്ങനെ: കൊലപാതകം നടന്നതിന്‍റെ വൈകുന്നേരം മരിച്ച സുമോദ് പ്രതി അസീബ് താമസിക്കുന്ന നിർമാണത്തിലിരിക്കുന്ന വീട്ടിലെത്തുകയും വാക്കുതർക്കമുണ്ടാകുകയും ചെയ്തിരുന്നു.

പ്രതിയുടെ പിതാവിന്‍റെ സ്വത്ത് വില്പന നടത്തിയതുമായി ബന്ധപ്പെട്ട തർക്കം ഇരുവരും തമ്മിലുണ്ടായിരുന്നു. പുലർച്ചെ മൂന്നോടെ അസീബ് കടലിൽ മത്സ്യബന്ധനത്തിന് പോവുകയും അഞ്ചോടെ തിരികെയെത്തി വീടിനുള്ളിൽ കിടക്കുകയും ചെയ്തു. ഈ സമയത്ത് സുമോദ് കന്പിപ്പാരയുമായി എത്തുകയും വാതിൽ തകർക്കാൻ ശ്രമിക്കുകയും ചെയ്തു.

വാതിൽ പൊളിയുമെന്ന അവസ്ഥയിലെത്തിയപ്പോൾ അസീബ് വാതിൽ തുറക്കുകയും മരിച്ച സുമോദ് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഒഴിഞ്ഞുമാറിയ അസീബ് സമീപത്ത് കിടന്ന മുളവടികൊണ്ട് സുമോദിനെ അടിച്ചിടുകയായിരുന്നു.

അടിയേറ്റ സുമോദ് തൽക്ഷണം മരിച്ചു. പിന്നാലെ പ്രതി മൃതദേഹം ചാക്കിലാക്കി മുനന്പ് കടപ്പുറത്തിന് സമീപം തെങ്ങിൻ തോപ്പിൽ ഉപേക്ഷിച്ചു.
More in Latest News :