അടിമാലി: പൊളിഞ്ഞപാലം ആറുകണ്ടത്തിൽ ശ്രീദേവി (27) ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന ആണ് സുഹൃത്ത് അറസ്റ്റിൽ. വാളറ കന്പിലൈൻ പുത്തൻപുരയ്ക്കൽ രാജീവ് (29) ആണ് അറസ്റ്റിലായത്.
സംഭവം നടന്ന ഞായറാഴ്ച ഉച്ചയോടെ യുവതി താമസിക്കുന്ന വീട്ടിലെത്തിയ ഇയാൾ വഴക്കിട്ടു. തുടർന്ന് ഇരുവരും തമ്മിൽ പിടിവലി ഉണ്ടാകുകയും യുവതിയെ ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തു.
കുതറി രക്ഷപ്പെട്ട യുവതി ശുചിമുറിയിൽ കയറി വാതിലടച്ച് ഷോളിൽ തൂങ്ങി മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ശുചിമുറിയിൽനിന്ന് ഇറങ്ങി വരാൻ വൈകിയതോടെ നടത്തിയ അന്വേഷണത്തിലാണ് യുവതി തൂങ്ങി നിൽക്കുന്നത് ഇയാൾ കണ്ടത്. ഇതോടെ വാതിലിന്റെ പൂട്ട് തകർത്ത് അകത്തുകയറിയ ഇയാൾ ഷോൾ മുറിച്ചു മാറ്റിയ ശേഷം യുവതിയെ മുറിയി ലെ കട്ടിലിൽ കിടത്തി.
സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ ഞായറാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അടിമാലി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംഭവം നടന്ന ഞായറാഴ്ച ഉച്ചയോടെ യുവതി താമസിക്കുന്ന വീട്ടിലെത്തിയ ഇയാൾ വഴക്കിട്ടു. തുടർന്ന് ഇരുവരും തമ്മിൽ പിടിവലി ഉണ്ടാകുകയും യുവതിയെ ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തു.
കുതറി രക്ഷപ്പെട്ട യുവതി ശുചിമുറിയിൽ കയറി വാതിലടച്ച് ഷോളിൽ തൂങ്ങി മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ശുചിമുറിയിൽനിന്ന് ഇറങ്ങി വരാൻ വൈകിയതോടെ നടത്തിയ അന്വേഷണത്തിലാണ് യുവതി തൂങ്ങി നിൽക്കുന്നത് ഇയാൾ കണ്ടത്. ഇതോടെ വാതിലിന്റെ പൂട്ട് തകർത്ത് അകത്തുകയറിയ ഇയാൾ ഷോൾ മുറിച്ചു മാറ്റിയ ശേഷം യുവതിയെ മുറിയി ലെ കട്ടിലിൽ കിടത്തി.
സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ ഞായറാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അടിമാലി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.