തിരുവനന്തപുരം: ന്യൂഡൽഹിയിലെ ട്രാവൻകൂർ ഹൗസിന്റെ ഉടമസ്ഥത തങ്ങൾക്കാണെന്നു തിരുവിതാംകൂർ രാജകുടുംബം. പുതുക്കിപ്പണിത ട്രാവൻകൂർ ഹൗസ് വെള്ളിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് രാജകുടുംബം രംഗത്തെത്തിയിരിക്കുന്നത്.
സർക്കാർ ഇപ്പോൾ നടത്തി വരുന്ന നിർമാണം ഉൾപ്പെടെയുള്ള നടപടികൾ നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും രാജകുടുംബം വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
തിരുവിതാംകൂർ മഹാരാജാവ് റസിഡൻഷൽ മന്ദിരം നിർമിക്കാനായി ഏക്കർ ഒന്നിന് 1800 രൂപ വീതം നൽകിയാണ് 8.195 ഏക്കറിലുള്ള ട്രാവൻകൂർ ഹൗസ് സ്വന്തമാക്കിയത്. തന്റെ വ്യക്തിപരമായ സന്പാദ്യമുപയോഗിച്ച് ഇതിനടുത്തുള്ള കപൂർത്തല ഹൗസും തിരുവിതാംകൂർ മഹാരാജാവ് സ്വന്തമാക്കിയിരുന്നു.
രണ്ടാം ലോക മഹായുദ്ധകാലത്ത് ഈ രണ്ടു വസ്തുക്കളും തിരുവിതാംകൂർ മഹാരാജാവ്, ഇന്ത്യാ ഗവണ്മെന്റിന് സൗജന്യമായി വിട്ടുനൽകിയതുമാണ്. ട്രാവൻകൂർ ഹൗസ് തിരുവിതാംകൂർ രാജകുടുംബത്തിനോ അവർ തെരഞ്ഞെടുക്കുന്ന വ്യക്തിക്കോ പൂർണമായും അവകാശപ്പെട്ടതാണെന്ന് ഇന്ത്യാ ഗവണ്മെന്റ് ഉത്തരവ് നിലവിലുള്ളതുമാണ്.
ന്യൂഡൽഹിയിലെ ട്രാവൻകൂർ ഹൗസ് 1948ൽ തയാറാക്കിയ കവനന്റ് പ്രകാരം തിരുവിതാംകൂർ മഹാരാജാവിന്റെ സ്വകാര്യ സ്വത്താണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 1948 മാർച്ച് ഒന്നുമുതൽ മേൽപ്പറഞ്ഞ വയസ്തുവകകൾ മാസം 3500 രൂപ വീതം വാടക സ്വീകരിച്ച് സോവിയറ്റ് എംബസിക്ക് പത്തുവർഷത്തേയ്ക്ക് വാടകയ്ക്ക് നൽകിയിരുന്നു.
ഈ ഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങൾക്ക് കൈമാറണമെന്നാവശ്യപ്പെട്ട് 2019 ഫെബ്രുവരി 17ന് തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ ന്യൂഡൽഹി ലാൻഡ് ആൻഡ് ഡവലപ്മെന്റ് കമ്മിഷണർക്ക് അപേക്ഷ നൽകിയിട്ടുള്ളതാണെന്നു രാജകുടുംബം വിശദീകരിച്ചു. ഡെപ്യൂട്ടി ലാൻഡ് ആൻഡ് ഡവലപ്മെന്റ് കമ്മിഷണർ ഇക്കാര്യത്തിൽ വിശദീകരണമാവശ്യപ്പെട്ട് കേരള സർക്കാരിന് കത്തയച്ചെങ്കലും ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നാണ് അറിയുന്നത്.
മുൻകാല രാജകുടുംബാംഗങ്ങളുമായി ഉണ്ടാക്കിയ കരാറുകൾ ഒരു കാരണവശാലും ലംഘിക്കപ്പെടരുതെന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 363 പ്രകാരം നിർവചിച്ചിട്ടുണ്ട്. ഇന്ത്യാ ഗവണ്മെന്റ് അംഗീകാരംനൽകിയ കവനന്റിലെ സ്വകാര്യ സ്വത്തുക്കൾ തിരുവിതാംകൂർ മഹാരാജാവിന്റെ രേഖാമൂലമുള്ള അനുമതികൂടാതെ മാറ്റം വരുത്താൻ കഴിയില്ല.
മേൽപ്പറഞ്ഞ വസ്തുവകകളിലുള്ള ഉടമസ്ഥാവകാശം തിരുവിതാംകൂർ മഹാരാജാവിൽ നിക്ഷിപ്തമാണെന്ന് തെളിയിക്കുന്ന മുഴുവൻ രേഖകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും നഗരകാര്യ മന്ത്രാലയത്തിനും നൽകിയിട്ടുണ്ട്. എൻഡിഎംസിയുടെയോ പുരാവസ്തുവകുപ്പിന്റെയോ അനുമതിയില്ലാതെയാണ് കേരള സർക്കാർ പൊതു പണം മുടക്കി തിരുവിതാംകൂർ മഹാരാജാവിന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ പാലസ് പുതുക്കിപ്പണിയുന്നതെന്നു രാജകുടുംബം ആരോപിക്കുന്നു.
സർക്കാർ ഇപ്പോൾ നടത്തി വരുന്ന നിർമാണം ഉൾപ്പെടെയുള്ള നടപടികൾ നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും രാജകുടുംബം വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
തിരുവിതാംകൂർ മഹാരാജാവ് റസിഡൻഷൽ മന്ദിരം നിർമിക്കാനായി ഏക്കർ ഒന്നിന് 1800 രൂപ വീതം നൽകിയാണ് 8.195 ഏക്കറിലുള്ള ട്രാവൻകൂർ ഹൗസ് സ്വന്തമാക്കിയത്. തന്റെ വ്യക്തിപരമായ സന്പാദ്യമുപയോഗിച്ച് ഇതിനടുത്തുള്ള കപൂർത്തല ഹൗസും തിരുവിതാംകൂർ മഹാരാജാവ് സ്വന്തമാക്കിയിരുന്നു.
രണ്ടാം ലോക മഹായുദ്ധകാലത്ത് ഈ രണ്ടു വസ്തുക്കളും തിരുവിതാംകൂർ മഹാരാജാവ്, ഇന്ത്യാ ഗവണ്മെന്റിന് സൗജന്യമായി വിട്ടുനൽകിയതുമാണ്. ട്രാവൻകൂർ ഹൗസ് തിരുവിതാംകൂർ രാജകുടുംബത്തിനോ അവർ തെരഞ്ഞെടുക്കുന്ന വ്യക്തിക്കോ പൂർണമായും അവകാശപ്പെട്ടതാണെന്ന് ഇന്ത്യാ ഗവണ്മെന്റ് ഉത്തരവ് നിലവിലുള്ളതുമാണ്.
ന്യൂഡൽഹിയിലെ ട്രാവൻകൂർ ഹൗസ് 1948ൽ തയാറാക്കിയ കവനന്റ് പ്രകാരം തിരുവിതാംകൂർ മഹാരാജാവിന്റെ സ്വകാര്യ സ്വത്താണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 1948 മാർച്ച് ഒന്നുമുതൽ മേൽപ്പറഞ്ഞ വയസ്തുവകകൾ മാസം 3500 രൂപ വീതം വാടക സ്വീകരിച്ച് സോവിയറ്റ് എംബസിക്ക് പത്തുവർഷത്തേയ്ക്ക് വാടകയ്ക്ക് നൽകിയിരുന്നു.
ഈ ഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങൾക്ക് കൈമാറണമെന്നാവശ്യപ്പെട്ട് 2019 ഫെബ്രുവരി 17ന് തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ ന്യൂഡൽഹി ലാൻഡ് ആൻഡ് ഡവലപ്മെന്റ് കമ്മിഷണർക്ക് അപേക്ഷ നൽകിയിട്ടുള്ളതാണെന്നു രാജകുടുംബം വിശദീകരിച്ചു. ഡെപ്യൂട്ടി ലാൻഡ് ആൻഡ് ഡവലപ്മെന്റ് കമ്മിഷണർ ഇക്കാര്യത്തിൽ വിശദീകരണമാവശ്യപ്പെട്ട് കേരള സർക്കാരിന് കത്തയച്ചെങ്കലും ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നാണ് അറിയുന്നത്.
മുൻകാല രാജകുടുംബാംഗങ്ങളുമായി ഉണ്ടാക്കിയ കരാറുകൾ ഒരു കാരണവശാലും ലംഘിക്കപ്പെടരുതെന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 363 പ്രകാരം നിർവചിച്ചിട്ടുണ്ട്. ഇന്ത്യാ ഗവണ്മെന്റ് അംഗീകാരംനൽകിയ കവനന്റിലെ സ്വകാര്യ സ്വത്തുക്കൾ തിരുവിതാംകൂർ മഹാരാജാവിന്റെ രേഖാമൂലമുള്ള അനുമതികൂടാതെ മാറ്റം വരുത്താൻ കഴിയില്ല.
മേൽപ്പറഞ്ഞ വസ്തുവകകളിലുള്ള ഉടമസ്ഥാവകാശം തിരുവിതാംകൂർ മഹാരാജാവിൽ നിക്ഷിപ്തമാണെന്ന് തെളിയിക്കുന്ന മുഴുവൻ രേഖകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും നഗരകാര്യ മന്ത്രാലയത്തിനും നൽകിയിട്ടുണ്ട്. എൻഡിഎംസിയുടെയോ പുരാവസ്തുവകുപ്പിന്റെയോ അനുമതിയില്ലാതെയാണ് കേരള സർക്കാർ പൊതു പണം മുടക്കി തിരുവിതാംകൂർ മഹാരാജാവിന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ പാലസ് പുതുക്കിപ്പണിയുന്നതെന്നു രാജകുടുംബം ആരോപിക്കുന്നു.