കൊല്ലം: കുളത്തൂപ്പുഴയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിറ്റ ദമ്പതികൾക്കെതിരെ എസ്സി-എസ്ടി വകുപ്പ് ചുമത്തി. പ്രതികളായ വിഷ്ണു, ഭാര്യ സ്വീറ്റി എന്നിവർക്കെതിരെയാണ് നടപടി.
പെൺകുട്ടിയെ വിഷ്ണു പീഡിപ്പിച്ചത് സ്വീറ്റി മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിറ്റു. ദൃശ്യങ്ങൾ വിറ്റതിലൂടെ പതിനായിരം രൂപ ലഭിച്ചെന്ന് വിഷ്ണു പോലീസിന് മൊഴി നൽകി.
കേസിൽ അന്വേഷണം പുനലൂർ ഡിവൈഎസ്പിക്ക് കൈമാറി. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ദൃശ്യങ്ങളും ചിത്രങ്ങളും പണം കൊടുത്ത് വാങ്ങിയവരിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ഇതിനായി സൈബർ പോലീസിന്റെ സഹായം തേടും.
പെൺകുട്ടിയെ വിഷ്ണു പീഡിപ്പിച്ചത് സ്വീറ്റി മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിറ്റു. ദൃശ്യങ്ങൾ വിറ്റതിലൂടെ പതിനായിരം രൂപ ലഭിച്ചെന്ന് വിഷ്ണു പോലീസിന് മൊഴി നൽകി.
കേസിൽ അന്വേഷണം പുനലൂർ ഡിവൈഎസ്പിക്ക് കൈമാറി. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ദൃശ്യങ്ങളും ചിത്രങ്ങളും പണം കൊടുത്ത് വാങ്ങിയവരിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ഇതിനായി സൈബർ പോലീസിന്റെ സഹായം തേടും.