+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താനൂരിൽ പോലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചു; അസ്വഭാവിക മരണത്തിന് കേസ്

മലപ്പുറം: താനൂരിൽ ലഹരി മരുന്നു കേസിൽ പിടിയിലായ യുവാവ് പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ചെമ്മാട് സ്വദേശിയു
താനൂരിൽ പോലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചു; അസ്വഭാവിക മരണത്തിന് കേസ്
മലപ്പുറം: താനൂരിൽ ലഹരി മരുന്നു കേസിൽ പിടിയിലായ യുവാവ് പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ചെമ്മാട് സ്വദേശിയും മന്പുറം മൂഴിക്കൽ താമസക്കാരനുമായ പുതിയ മാളിയേക്കൽ മുല്ലക്കോയ തങ്ങളുടെ മകൻ താമിർ ജിഫ്രി (29) ആണ് മരിച്ചത്.

തിങ്കളാഴ്ച പുലർച്ചെ 1.45 ഓടെയാണ് ലഹരിക്കടത്തുമായി ബന്ധപ്പെട്ട് താനൂർ പോലീസ് മറ്റു നാലു പേർക്കൊപ്പം ദേവധാർ പാലത്തിന് സമീപത്ത് നിന്നു കസ്റ്റഡിയിലെടുത്തത്. 18 ഗ്രാം
എംഡിഎംഎ സംഘത്തിൽ നിന്നും പിടിച്ചെടുത്തുവെന്നും സ്റ്റേഷനിൽ എത്തിച്ചപ്പോൾ യുവാവ് കുഴഞ്ഞ് വീഴുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

പിടിയിലായ അഞ്ചുപേർക്കും തിങ്കളാഴ്ച രാത്രി ഭക്ഷണം നൽകി സെല്ലിലേക്ക് മാറ്റിയതായിരുന്നു. പുലർച്ചെ നാലരയോടെ ശാരീരികാസ്വസ്ഥകൾ കാണിച്ചതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവർ പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് 4.30 ഓടെ മൂലക്കലിലെ സ്വകാര്യ ആ ശുപത്രിയിൽ യുവാവിനെ പ്രവേശിച്ചെങ്കിലും രക്ഷിക്കാനായില്ല.

എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും യുവാവിന്‍റെ കുടുംബം ആവശ്യപ്പെട്ടു. പോലീസ് കസ്റ്റഡിയിൽ യുവാവിന് മർദ്ദനമേറ്റിരിക്കാമെന്നും ഇക്കാര്യത്തിൽ വിശദമായ പരിശോധന വേണമെന്നുമാണ് ഇവരുടെ ആവശ്യം.

യുവാവിനെ പിടികൂടിയ ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട കേസ് മലപ്പുറം നാർകോട്ടിക് സെൽ ഡിവൈഎസ്പി അന്വേഷിക്കും. കേസുകൾ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി വിലയിരുത്തുമെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ദാസ്പറഞ്ഞു.

എസ്പിക്കു കീഴിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത യുവാവാണ് മരിച്ചത്. മരണപ്പെട്ട ജിഫ്രിയുടെ പേരിൽ നിലവിൽ നാലു കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു. സംഭവത്തെത്തുടർന്നു ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.

കഴിഞ്ഞ ഒരു വർഷമായി ചേളാരിയിലെ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന യുവാവ്. അവിവാഹിതനാണ്.
More in Latest News :