അങ്കമാലി: ഓടിക്കൊണ്ടിരുന്ന ബസിന് പിന്നിൽ നിയന്ത്രണം നഷ്ടമായ ബൈക്കിടിച്ച് രണ്ട് കൗമാരക്കാർ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
ആലുവ കറുകുറ്റി പാദുവാപുരം സ്വദേശി ഫാബിൻ മനോജ് (18) സുഹൃത്ത് കോക്കുന്ന് സ്വദേശി അലൻ (18) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അങ്കമാലിക്കടുത്ത് തലകോട്ട് പറമ്പിൽ വച്ച് ഇന്ന് വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. അമിത വേഗത്തിലായിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി ബസിന് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
മൂവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകും.
ആലുവ കറുകുറ്റി പാദുവാപുരം സ്വദേശി ഫാബിൻ മനോജ് (18) സുഹൃത്ത് കോക്കുന്ന് സ്വദേശി അലൻ (18) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അങ്കമാലിക്കടുത്ത് തലകോട്ട് പറമ്പിൽ വച്ച് ഇന്ന് വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. അമിത വേഗത്തിലായിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി ബസിന് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
മൂവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകും.