ആലപ്പുഴ: അമ്പലപ്പുഴ തോട്ടപ്പള്ളി പാലത്തിൽ നിന്നു കനാലിലേക്കു ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കരുനാഗപ്പള്ളി മണപ്പള്ളി കാവുംപുറത്ത് അഖിലാണ് (30) ആണ് മരിച്ചത്.
നാട്ടുകാരും തീരദേശ പോലീസും അഗ്നിരക്ഷാ സേനയും സ്കൂബ സംഘവും സംയുക്തമായി നടത്തിയ തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം. അസുഖ ബാധിതനായിരുന്ന യുവാവിനെ പിതാവ് കരുനാഗപ്പള്ളി സർക്കാർ ആശുപത്രിയിൽ നിന്നും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കാറിൽ കൊണ്ടുപോവുകയായിരുന്നു.
തോട്ടപ്പള്ളി സ്പിൽവേ പാലത്തിൽ കാർ എത്തിയപ്പോൾ ഡോർ തുറന്ന് അഖിൽ പുറത്തേക്ക് ചാടി പാലത്തിൽ നിന്നും എടുത്തു ചാടുകയായിരുന്നു. പിന്നാലെ തെരച്ചിൽ ആരംഭിച്ചു. ഉച്ചയ്ക്ക് 1.45 ഓടെയാണ് സ്കൂബ സംഘം മൃതദേഹം കണ്ടെത്തിയത്.
നാട്ടുകാരും തീരദേശ പോലീസും അഗ്നിരക്ഷാ സേനയും സ്കൂബ സംഘവും സംയുക്തമായി നടത്തിയ തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം. അസുഖ ബാധിതനായിരുന്ന യുവാവിനെ പിതാവ് കരുനാഗപ്പള്ളി സർക്കാർ ആശുപത്രിയിൽ നിന്നും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കാറിൽ കൊണ്ടുപോവുകയായിരുന്നു.
തോട്ടപ്പള്ളി സ്പിൽവേ പാലത്തിൽ കാർ എത്തിയപ്പോൾ ഡോർ തുറന്ന് അഖിൽ പുറത്തേക്ക് ചാടി പാലത്തിൽ നിന്നും എടുത്തു ചാടുകയായിരുന്നു. പിന്നാലെ തെരച്ചിൽ ആരംഭിച്ചു. ഉച്ചയ്ക്ക് 1.45 ഓടെയാണ് സ്കൂബ സംഘം മൃതദേഹം കണ്ടെത്തിയത്.