ന്യൂഡൽഹി: ജയ്പുർ– മുംബൈ ട്രെയിനിൽ ആർപിഎഫ് കോൺസ്റ്റബിൾ നടത്തിയ കൂട്ടക്കൊല ഹിന്ദുത്വ ശക്തികളുടെ അജണ്ടയുടെ സൃഷ്ടിയാണെന്ന് സിപിഎം. അങ്ങേയറ്റം അപലപനീയമായ സംഭവം രാജ്യത്തിനുള്ള ജാഗ്രത മുന്നറിയിപ്പാണെന്ന് പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.
പോലീസ് വിശദീകരണം പോലെ സമനില തെറ്റിയ ഒരാളുടെ പ്രവൃത്തി മാത്രമായി ഇതിനെ കാണാൻ കഴിയില്ല.ആർപിഎഫിലെ മുതിർന്ന ഉദ്യോഗസ്ഥനും മൂന്ന് യാത്രക്കാരുമാണ് കൊല്ലപ്പെട്ടത്. ഈ യാത്രക്കാരെല്ലാം മുസ്ലിംകളാണ്. മുസ്ലിംകളെ തെരഞ്ഞ് ഈ കോൺസ്റ്റബിൾ ബോധപൂർവം ഒരു കോച്ചിൽനിന്ന് മറ്റൊന്നിലേയ്ക്ക് പോകുകയായിരുന്നു.
അധികാരസ്ഥാനങ്ങളിലുള്ളവർ മുസ്ലിംകളെ ഭീകരരായി ചിത്രീകരിച്ച് ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന വിദ്വേഷ പ്രചാരണത്തിന്റെ പ്രത്യക്ഷ ഫലമാണിത്. മുസ്ലിംകളെ നയിക്കുന്നത് പാക്കിസ്ഥാനാണെന്നും ഇന്ത്യയിൽ കഴിയണമെങ്കിൽ അവർ മോദിക്കും യോഗിക്കും വോട്ട് ചെയ്യണമെന്നും കോൺസ്റ്റബിൾ പറയുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
സുരക്ഷ നൽകാൻ ചുമതലപ്പെട്ടവരെപ്പോലും വർഗീയ ചിന്താഗതി ബാധിച്ചുവെന്ന് വ്യക്തമാക്കുന്ന ഈ സംഭവം തികച്ചും ആശങ്കജനകമാണെന്ന് പിബി പ്രസ്താവനയിൽ പറഞ്ഞു.
പോലീസ് വിശദീകരണം പോലെ സമനില തെറ്റിയ ഒരാളുടെ പ്രവൃത്തി മാത്രമായി ഇതിനെ കാണാൻ കഴിയില്ല.ആർപിഎഫിലെ മുതിർന്ന ഉദ്യോഗസ്ഥനും മൂന്ന് യാത്രക്കാരുമാണ് കൊല്ലപ്പെട്ടത്. ഈ യാത്രക്കാരെല്ലാം മുസ്ലിംകളാണ്. മുസ്ലിംകളെ തെരഞ്ഞ് ഈ കോൺസ്റ്റബിൾ ബോധപൂർവം ഒരു കോച്ചിൽനിന്ന് മറ്റൊന്നിലേയ്ക്ക് പോകുകയായിരുന്നു.
അധികാരസ്ഥാനങ്ങളിലുള്ളവർ മുസ്ലിംകളെ ഭീകരരായി ചിത്രീകരിച്ച് ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന വിദ്വേഷ പ്രചാരണത്തിന്റെ പ്രത്യക്ഷ ഫലമാണിത്. മുസ്ലിംകളെ നയിക്കുന്നത് പാക്കിസ്ഥാനാണെന്നും ഇന്ത്യയിൽ കഴിയണമെങ്കിൽ അവർ മോദിക്കും യോഗിക്കും വോട്ട് ചെയ്യണമെന്നും കോൺസ്റ്റബിൾ പറയുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
സുരക്ഷ നൽകാൻ ചുമതലപ്പെട്ടവരെപ്പോലും വർഗീയ ചിന്താഗതി ബാധിച്ചുവെന്ന് വ്യക്തമാക്കുന്ന ഈ സംഭവം തികച്ചും ആശങ്കജനകമാണെന്ന് പിബി പ്രസ്താവനയിൽ പറഞ്ഞു.