ന്യൂഡൽഹി: ആർപിഎഫ് കോൺസ്റ്റബിൾ കൂട്ടക്കൊലനടത്തിയതും ഹരിയാനയിലെ വർഗീയ കലാപവും ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ ഫലമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്നേഹത്തിന് മാത്രമേ ഈ തീ കെടുത്താൻ കഴിയുവെന്നും രാഹുൽ പറഞ്ഞു.
ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രതികരണം. ബിജെപിയും മാധ്യമങ്ങളും അവർക്കൊപ്പം നിൽക്കുന്ന ശക്തികളും രാജ്യത്തുടനീളം വെറുപ്പിന്റെ ഇന്ധനം പടർത്തി. സ്നേഹത്തിന് മാത്രമേ ഈ തീ കെടുത്താൻ കഴിയൂ- രാഹുൽ ട്വീറ്റ് ചെയ്തു.
മണിപ്പുരിന് ശേഷം ഹരിയാനയിൽ വർഗീയ സംഘർഷം മൂർഛിക്കുകയാണ്. നുഹിലും ഗുരുഗ്രാമിലും സോഹ്നയിലുമാണ് സംഘർഷം. കലാപത്തിൽ ഹോം ഗാർഡും ഇമാമും ഉൾപ്പെടെ അഞ്ച് പേർ ഇന്നലെയും ഇന്നുമായി കൊല്ലപ്പെട്ടു.
നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച ബാദ്ഷപുരിൽ 14 കടകൾ അക്രമികൾ തകർത്തു. സെക്ടർ 66ൽ ഏഴ് കടകൾ അഗ്നിക്കിരയാക്കി. ബാദ്ഷാപുരിലെ മോസ്കിന്നു മുന്നിൽ അക്രമികൾ "ജയ് ശ്രീറാം' വിളിക്കുകയും ചെയ്തു.
ട്രെയിനിൽ സുരക്ഷാ ഡ്യൂട്ടിയിലായിരുന്ന ആർപിഎഫ് കോൺസ്റ്റബിളാണ് മേലുദ്യോഗസ്ഥനെയും മൂന്ന് യാത്രക്കാരെയും വെടിവച്ചു കൊന്നത്. ജയ്പുര്‍-മുംബൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെ ആർപിഎഫ് കോൺസ്റ്റബിൾ ചേതന്‍ സിംഗ് (34) സർവീസ് റൈഫിൾ ഉപയോ ഗിച്ചു നടത്തിയ വെടിവയ്പിൽ ആർപിഎഫ് എഎസ്ഐ ടിക്കാറാം മീണയും മൂന്നു യാത്രക്കാരുമാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടവർ മുസ്ലിം വിഭാഗത്തിൽപ്പെട്ടവരായിരുന്നു. പ്രകോപനമില്ലാതെയായിരുന്നു ഇയാൾ നിറയൊഴിച്ചത്. അബ്ദുൾ ക്വാദിർഭായി മുഹമ്മദ് ഹുസൈൻ, അക്തർ അബ്ബാസ് അലി, സ ദർ മുഹമ്മദ് ഹുസൈൻ എന്നിവരാണ് കൊല്ലപ്പെട്ട മറ്റു മൂന്നു പേർ.
ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രതികരണം. ബിജെപിയും മാധ്യമങ്ങളും അവർക്കൊപ്പം നിൽക്കുന്ന ശക്തികളും രാജ്യത്തുടനീളം വെറുപ്പിന്റെ ഇന്ധനം പടർത്തി. സ്നേഹത്തിന് മാത്രമേ ഈ തീ കെടുത്താൻ കഴിയൂ- രാഹുൽ ട്വീറ്റ് ചെയ്തു.
മണിപ്പുരിന് ശേഷം ഹരിയാനയിൽ വർഗീയ സംഘർഷം മൂർഛിക്കുകയാണ്. നുഹിലും ഗുരുഗ്രാമിലും സോഹ്നയിലുമാണ് സംഘർഷം. കലാപത്തിൽ ഹോം ഗാർഡും ഇമാമും ഉൾപ്പെടെ അഞ്ച് പേർ ഇന്നലെയും ഇന്നുമായി കൊല്ലപ്പെട്ടു.
നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച ബാദ്ഷപുരിൽ 14 കടകൾ അക്രമികൾ തകർത്തു. സെക്ടർ 66ൽ ഏഴ് കടകൾ അഗ്നിക്കിരയാക്കി. ബാദ്ഷാപുരിലെ മോസ്കിന്നു മുന്നിൽ അക്രമികൾ "ജയ് ശ്രീറാം' വിളിക്കുകയും ചെയ്തു.
ട്രെയിനിൽ സുരക്ഷാ ഡ്യൂട്ടിയിലായിരുന്ന ആർപിഎഫ് കോൺസ്റ്റബിളാണ് മേലുദ്യോഗസ്ഥനെയും മൂന്ന് യാത്രക്കാരെയും വെടിവച്ചു കൊന്നത്. ജയ്പുര്‍-മുംബൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെ ആർപിഎഫ് കോൺസ്റ്റബിൾ ചേതന്‍ സിംഗ് (34) സർവീസ് റൈഫിൾ ഉപയോ ഗിച്ചു നടത്തിയ വെടിവയ്പിൽ ആർപിഎഫ് എഎസ്ഐ ടിക്കാറാം മീണയും മൂന്നു യാത്രക്കാരുമാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടവർ മുസ്ലിം വിഭാഗത്തിൽപ്പെട്ടവരായിരുന്നു. പ്രകോപനമില്ലാതെയായിരുന്നു ഇയാൾ നിറയൊഴിച്ചത്. അബ്ദുൾ ക്വാദിർഭായി മുഹമ്മദ് ഹുസൈൻ, അക്തർ അബ്ബാസ് അലി, സ ദർ മുഹമ്മദ് ഹുസൈൻ എന്നിവരാണ് കൊല്ലപ്പെട്ട മറ്റു മൂന്നു പേർ.