ചെന്നൈ: തമിഴ്നാട്ടില്‍ രണ്ട് ഗുണ്ടകളെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി. രമേശ്(32) ചോട്ടാ വിനോദ് (35) എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെ മൂന്നരയ്ക്ക് ചെന്നൈ ഗുഡുവഞ്ചേരിയിയിലാണ് സംഭവം. വാഹനപരിശോധനയ്ക്കിടെ അമിത വേഗതയിലെത്തിയ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ വാഹനത്തിലുണ്ടായിരുന്നവർ വെട്ടുകത്തിയെടുത്ത് ആക്രമിച്ചു. മറ്റ് വഴിയില്ലാതെ ഇവര്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നെന്നാണ് പോലീസിന്റെ വിശദീകരണം.
ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും പോലീസ് അറിയിച്ചു. 10 കൊലക്കേസുകളും 15 കൊലപാതക ശ്രമവും അടക്കം 50 കേസുകളില്‍ പ്രതിയാണ് ചോട്ടാ വിനോദ്. രമേശ് അഞ്ച് കൊലക്കേസുകള്‍ അടക്കം 20 കേസുകളില്‍ പ്രതിയാണ്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേര് ഓടിരക്ഷപ്പെട്ടെന്നും പോലീസ് അറിയിച്ചു.
പുലര്‍ച്ചെ മൂന്നരയ്ക്ക് ചെന്നൈ ഗുഡുവഞ്ചേരിയിയിലാണ് സംഭവം. വാഹനപരിശോധനയ്ക്കിടെ അമിത വേഗതയിലെത്തിയ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ വാഹനത്തിലുണ്ടായിരുന്നവർ വെട്ടുകത്തിയെടുത്ത് ആക്രമിച്ചു. മറ്റ് വഴിയില്ലാതെ ഇവര്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നെന്നാണ് പോലീസിന്റെ വിശദീകരണം.
ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും പോലീസ് അറിയിച്ചു. 10 കൊലക്കേസുകളും 15 കൊലപാതക ശ്രമവും അടക്കം 50 കേസുകളില്‍ പ്രതിയാണ് ചോട്ടാ വിനോദ്. രമേശ് അഞ്ച് കൊലക്കേസുകള്‍ അടക്കം 20 കേസുകളില്‍ പ്രതിയാണ്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേര് ഓടിരക്ഷപ്പെട്ടെന്നും പോലീസ് അറിയിച്ചു.