മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ സമൃദ്ധി എക്സ്പ്രസ്വേയുടെ നിർമാണപ്രവർത്തനങ്ങൾക്കായി എത്തിച്ച കൂറ്റൻ ഗർഡർ സ്ഥാപിക്കൽ യന്ത്രം തകർന്നുവീണ് 15 പേർ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗർഡറുകളുടെയും യന്ത്രത്തിന്റെയും അവശിഷ്ടങ്ങൾക്കിടയിൽ ആറോളം പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന.
ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. ഹിന്ദു ഹൃദയസാമ്രാട്ട് ബാലാസാഹെബ് താക്കറെ സമൃദ്ധി മഹാമാർഗ് എന്നറിയപ്പെടുന്ന എക്സ്പ്രസ്വേയുടെ മൂന്നാം ഫേസിന്റെ നിർമാണത്തിനായി എത്തിയ യന്ത്രമാണ് തകർന്നുവീണത്.
പാലത്തിന്റെ ഗർഡർ ബോക്സുകൾ ഉറപ്പിക്കുന്നതിനിടെ, യന്ത്രത്തിന്റെ ഭാഗമായ ക്രെയിനും സ്ലാബും 100 അടി ഉയരത്തിൽ നിന്ന് പൊട്ടിവീഴുകയായിരുന്നു. എൻഡിആർഎഫിൽ നിന്നടക്കമുള്ള രക്ഷാപ്രവർത്തകർ സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.
മുംബൈ - നാഗ്പുർ നഗരങ്ങളെ ബന്ധിപ്പിക്കുന്ന 701 കിലോമീറ്റർ നീളമുള്ള അതിവേഗപാതയാണ് സമൃദ്ധി എക്സ്പ്രസ്വേ.
ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. ഹിന്ദു ഹൃദയസാമ്രാട്ട് ബാലാസാഹെബ് താക്കറെ സമൃദ്ധി മഹാമാർഗ് എന്നറിയപ്പെടുന്ന എക്സ്പ്രസ്വേയുടെ മൂന്നാം ഫേസിന്റെ നിർമാണത്തിനായി എത്തിയ യന്ത്രമാണ് തകർന്നുവീണത്.
പാലത്തിന്റെ ഗർഡർ ബോക്സുകൾ ഉറപ്പിക്കുന്നതിനിടെ, യന്ത്രത്തിന്റെ ഭാഗമായ ക്രെയിനും സ്ലാബും 100 അടി ഉയരത്തിൽ നിന്ന് പൊട്ടിവീഴുകയായിരുന്നു. എൻഡിആർഎഫിൽ നിന്നടക്കമുള്ള രക്ഷാപ്രവർത്തകർ സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.
മുംബൈ - നാഗ്പുർ നഗരങ്ങളെ ബന്ധിപ്പിക്കുന്ന 701 കിലോമീറ്റർ നീളമുള്ള അതിവേഗപാതയാണ് സമൃദ്ധി എക്സ്പ്രസ്വേ.