കീവ്: യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുടെ ജന്മനഗരമായ ക്രിവ്യി റിഹിൽ തിങ്കളാഴ്ച റഷ്യൻ സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ പത്ത് വയസുകാരി അടക്കം ആറു പേർ കൊല്ലപ്പെട്ടു. 69 പേർക്കു പരിക്കേറ്റു.
മധ്യ യുക്രെയ്ൻ നഗരത്തിലെ ബഹുനില പാർപ്പിട കെട്ടിടത്തിനും യൂണിവേഴ്സിറ്റിക്കും നേർക്കായിരുന്നു ആക്രമണം. നാല് മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ജൂണിൽ നഗരത്തിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 11 പേർ മരിക്കുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മധ്യ യുക്രെയ്ൻ നഗരത്തിലെ ബഹുനില പാർപ്പിട കെട്ടിടത്തിനും യൂണിവേഴ്സിറ്റിക്കും നേർക്കായിരുന്നു ആക്രമണം. നാല് മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ജൂണിൽ നഗരത്തിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 11 പേർ മരിക്കുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.