+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹരിയാന സംഘർഷത്തിൽ രണ്ട് മരണം

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിനോട് ചേർന്നുള്ള നുഹിൽ നടന്ന മതപരമായ ഘോഷയാത്രയ്ക്കിടെ സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. വെടിയേറ്റ ഹോംഗാർഡുകളാണ് കൊല്
ഹരിയാന സംഘർഷത്തിൽ രണ്ട് മരണം
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിനോട് ചേർന്നുള്ള നുഹിൽ നടന്ന മതപരമായ ഘോഷയാത്രയ്ക്കിടെ സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. വെടിയേറ്റ ഹോംഗാർഡുകളാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ നിർദേശിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്നും ഖട്ടാർ വ്യക്തമാക്കി.

വിശ്വഹിന്ദു പരിഷത്ത് നടത്തിയ ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയ്ക്കിടെയാണ് സംഘർഷമുണ്ടായത്. ഗുരുഗ്രാം-ആൾവാർ ദേശീയ പാതയിലെത്തിയ ഘോഷയാത്ര ഒരു സംഘം യുവാക്കൾ തടയുകയും കല്ലെറിയുകയുമായിരുന്നു. അക്രമികൾ കാറുകൾക്കും തീയിട്ടു.

കുട്ടികളടക്കം 2500 ഓളം പേർ സമീപമുള്ള ക്ഷേത്രത്തിൽ അഭയം പ്രാപിച്ചു. സംഘർഷത്തെ തുടർന്ന് പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

അക്രമത്തെ തുടർന്നു പ്രദേശത്ത് ഇന്‍റർനെറ്റ് സേവനങ്ങൾ താത്ക്കാലികമായി നിർത്തിവയ്ക്കുകയും പ്രദേശത്ത്‌ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.
More in Latest News :