ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിനോട് ചേർന്നുള്ള നുഹിൽ നടന്ന മതപരമായ ഘോഷയാത്രയ്ക്കിടെ സംഘർഷം. വിശ്വഹിന്ദു പരിഷത്ത് നടത്തിയ ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയ്ക്കിടെയാണ് സംഘർഷമുണ്ടായത്.
ഗുരുഗ്രാം-ആൾവാർ ദേശീയ പാതയിലെത്തിയ ഘോഷയാത്ര ഒരു സംഘം യുവാക്കൾ തടയുകയും കല്ലെറിയുകയുമായിരുന്നു. അക്രമികൾ കാറുകൾക്ക് തീയിട്ടതായും പോലീസ് പറഞ്ഞു.
കുട്ടികളടക്കം 2500 ഓളം പേർ സമീപമുള്ള ക്ഷേത്രത്തിൽ അഭയം പ്രാപിച്ചു. സംഘർഷത്തെ തുടർന്ന് പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഒരാൾക്ക് വെടിയേറ്റിട്ടുണ്ട്.
അക്രമത്തെ തുടർന്നു പ്രദേശത്ത് ഇന്റർനെറ്റ് സേവനങ്ങൾ താത്ക്കാലികമായി നിർത്തിവയ്ക്കുകയും പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.
ഗുരുഗ്രാം-ആൾവാർ ദേശീയ പാതയിലെത്തിയ ഘോഷയാത്ര ഒരു സംഘം യുവാക്കൾ തടയുകയും കല്ലെറിയുകയുമായിരുന്നു. അക്രമികൾ കാറുകൾക്ക് തീയിട്ടതായും പോലീസ് പറഞ്ഞു.
കുട്ടികളടക്കം 2500 ഓളം പേർ സമീപമുള്ള ക്ഷേത്രത്തിൽ അഭയം പ്രാപിച്ചു. സംഘർഷത്തെ തുടർന്ന് പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഒരാൾക്ക് വെടിയേറ്റിട്ടുണ്ട്.
അക്രമത്തെ തുടർന്നു പ്രദേശത്ത് ഇന്റർനെറ്റ് സേവനങ്ങൾ താത്ക്കാലികമായി നിർത്തിവയ്ക്കുകയും പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.