തിരുവനന്തപുരം: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമനെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വക്കം കോൺഗ്രസ് തറവാട്ടിലെ കാരണവർ ആയിരുന്നുവെന്ന് സതീശൻ പറഞ്ഞു. കരുത്തും ആജ്ഞാശക്തിയുമുള്ള ഭരണാധികാരിയാണ്. വ്യക്തതയും കണിശതയുമുള്ള നിലപാടുകളായിരുന്നു അദ്ദേഹത്തിന്.
ആരെയും കൂസാത്ത ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങാത്ത വക്കം പുരുഷോത്തമന് പൊതുപ്രവര്‍ത്തകര്‍ക്ക് അനുകരണീയമായ മാതൃകയാണ്.
വക്കത്തിന്റെ വിയോഗം വ്യക്തിപരമായി തനിക്ക് വലിയ നഷ്ടമാണ്. വക്കം സ്പീക്കറായിരിക്കവെയാണ് താന്‍ ആദ്യം നിയമസഭയിലെത്തുന്നത്. സഭയിലെ പിന്‍ബെഞ്ചുകാരനായ എന്നെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു.
അഭിനന്ദിക്കേണ്ടിടത്ത് അഭിനന്ദിച്ചു. ഉപദേശിക്കേണ്ടിടത്ത് ഉപദേശിച്ചു. തിരുത്തേണ്ടിടത്ത് തിരുത്തിയെന്നും സതീശൻ കൂട്ടിച്ചേർത്തു.
വക്കം കോൺഗ്രസ് തറവാട്ടിലെ കാരണവർ ആയിരുന്നുവെന്ന് സതീശൻ പറഞ്ഞു. കരുത്തും ആജ്ഞാശക്തിയുമുള്ള ഭരണാധികാരിയാണ്. വ്യക്തതയും കണിശതയുമുള്ള നിലപാടുകളായിരുന്നു അദ്ദേഹത്തിന്.
ആരെയും കൂസാത്ത ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങാത്ത വക്കം പുരുഷോത്തമന് പൊതുപ്രവര്‍ത്തകര്‍ക്ക് അനുകരണീയമായ മാതൃകയാണ്.
വക്കത്തിന്റെ വിയോഗം വ്യക്തിപരമായി തനിക്ക് വലിയ നഷ്ടമാണ്. വക്കം സ്പീക്കറായിരിക്കവെയാണ് താന്‍ ആദ്യം നിയമസഭയിലെത്തുന്നത്. സഭയിലെ പിന്‍ബെഞ്ചുകാരനായ എന്നെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു.
അഭിനന്ദിക്കേണ്ടിടത്ത് അഭിനന്ദിച്ചു. ഉപദേശിക്കേണ്ടിടത്ത് ഉപദേശിച്ചു. തിരുത്തേണ്ടിടത്ത് തിരുത്തിയെന്നും സതീശൻ കൂട്ടിച്ചേർത്തു.