തിരുവനന്തപുരം: തിരുവനന്തപുരത്തെ സിപിഐ നേതാവ് ഭാസുരാംഗനെതിരെ നടപടി. ജില്ലാ എക്സിക്യൂട്ടീവില്‍ നിന്നും ജില്ലാ കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി.
മാറനല്ലൂര്‍ ആസിഡ് ആക്രമണക്കേസ് പ്രതിയുടെ ആത്മഹത്യാക്കുറിപ്പിന് പിന്നാലെയാണ് നടപടി. ഭാസുരാംഗന് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് പാര്‍ട്ടി ജില്ലാ എക്സിക്യുട്ടീവ് വിലയിരുത്തി.
മാറനല്ലൂര്‍ സ്വദേശിയും സിപിഐ കാട്ടാക്കട മണ്ഡലം സെക്രട്ടേറിയറ്റ് അംഗവുമായ സജികുമാറിന്റെ ആത്മഹത്യാക്കുറിപ്പിലായിരുന്നു ഭാസുരാംഗനെതിരെ ആരോപണം ഉയര്‍ന്നത്. മധുരയിലെ ലോഡ്ജിലാണ് സജികുമാര്‍ തൂങ്ങിമരിച്ചത്.
വെള്ളൂര്‍ക്കോണം ക്ഷീരസംഘം പ്രസിഡന്റ് സുധീര്ഖാൻ, സജികുമാറിന്റെ ആസിഡ് ആക്രമണത്തില്‍ മരിച്ചിരുന്നു. ആദ്യം മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു പൊള്ളലേറ്റു എന്നാണു കരുതിയത്. പിന്നീടാണ് ആസിഡ് ആക്രമണമെന്ന് സ്ഥിരീകരിച്ചത്.
ഇതിനു പിന്നാലെ ഭാസുരാംഗനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ലക്ഷങ്ങളുടെ അഴിമതിക്ക് ഇയാൾ കൂട്ടുനിന്നതായും ഇദ്ദേഹത്തിനെതിരെ പരാതി ഉയര്‍ന്നിരുന്നു.
മാറനല്ലൂര്‍ ആസിഡ് ആക്രമണക്കേസ് പ്രതിയുടെ ആത്മഹത്യാക്കുറിപ്പിന് പിന്നാലെയാണ് നടപടി. ഭാസുരാംഗന് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് പാര്‍ട്ടി ജില്ലാ എക്സിക്യുട്ടീവ് വിലയിരുത്തി.
മാറനല്ലൂര്‍ സ്വദേശിയും സിപിഐ കാട്ടാക്കട മണ്ഡലം സെക്രട്ടേറിയറ്റ് അംഗവുമായ സജികുമാറിന്റെ ആത്മഹത്യാക്കുറിപ്പിലായിരുന്നു ഭാസുരാംഗനെതിരെ ആരോപണം ഉയര്‍ന്നത്. മധുരയിലെ ലോഡ്ജിലാണ് സജികുമാര്‍ തൂങ്ങിമരിച്ചത്.
വെള്ളൂര്‍ക്കോണം ക്ഷീരസംഘം പ്രസിഡന്റ് സുധീര്ഖാൻ, സജികുമാറിന്റെ ആസിഡ് ആക്രമണത്തില്‍ മരിച്ചിരുന്നു. ആദ്യം മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു പൊള്ളലേറ്റു എന്നാണു കരുതിയത്. പിന്നീടാണ് ആസിഡ് ആക്രമണമെന്ന് സ്ഥിരീകരിച്ചത്.
ഇതിനു പിന്നാലെ ഭാസുരാംഗനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ലക്ഷങ്ങളുടെ അഴിമതിക്ക് ഇയാൾ കൂട്ടുനിന്നതായും ഇദ്ദേഹത്തിനെതിരെ പരാതി ഉയര്‍ന്നിരുന്നു.