+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുരാവസ്തു സാമ്പത്തികത്തട്ടിപ്പുകേസ്; ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ലെന്ന് ഐജി ലക്ഷ്മണ്‍

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു സാമ്പത്തികത്തട്ടിപ്പുകേസിലെ മൂന്നാം പ്രതിയായ ഐജി ജി. ലക്ഷ്മണ്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ആയു
പുരാവസ്തു സാമ്പത്തികത്തട്ടിപ്പുകേസ്; ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ലെന്ന് ഐജി ലക്ഷ്മണ്‍
കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു സാമ്പത്തികത്തട്ടിപ്പുകേസിലെ മൂന്നാം പ്രതിയായ ഐജി ജി. ലക്ഷ്മണ്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല.

ആയുര്‍വേദ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഹാജരാകാനാകില്ലെന്ന് അന്വേഷണസംഘത്തെ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ 10 ദിവസമായി ചികിത്സയിലാണ്. യാത്രചെയ്യാനാകില്ലെന്നും ഐജി ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ഇന്ന് രാവിലെ 11ന് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടായിരുന്നു അന്വേഷണസംഘം ഇദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നത്.

കേസില്‍ ലക്ഷ്മണിന്‍റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് വിവരം. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ച ഐജി ലക്ഷ്മണ്‍ സര്‍ക്കാരിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.

സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളില്‍ മധ്യസ്ഥത വഹിക്കാനും തര്‍ക്കങ്ങള്‍ ഒത്തുതീര്‍ക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അസാധാരണ ഭരണഘടനാ അഥോറിറ്റി പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ലക്ഷ്മണയുടെ വെളിപ്പെടുത്തല്‍.

കോടതിയെ സമീപിക്കുന്നതിന് സര്‍ക്കാര്‍ അനുമതി വാങ്ങാതിരുന്നതിലടക്കം ലക്ഷ്മണിനെതിരേ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുകയാണ്. കേസിലെ നാലാം പ്രതിയായ എസ്. സുരേന്ദ്രനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.
More in Latest News :