തൃശൂർ: തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ വിജിലൻസ് പിടികൂടി. തൃപ്രയാറിലാണ് സംഭവം. എംവിഎ സിഎസ് ജോർജ് ആണ് അറസ്റ്റിലായത്.
പുകപരിശോധനാ കേന്ദ്രം അനുവദിക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെയാണ് നടപടി. ഉദ്യോഗസ്ഥന് വേണ്ടി പണം വാങ്ങിയത് ഏജന്റായിരുന്നു. ആദ്യം ഏജന്റിനെ അറസ്റ്റ് ചെയ്ത വിജിലൻസ് പിന്നീട് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജോർജ്ജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വാടാനപ്പള്ളി സ്വദേശി, തന്റെ പേരിലായിരുന്ന പുക പരിശോധന കേന്ദ്രം ഭാര്യയുടെ പേരിലേക്ക് മാറ്റാനായിരുന്നു ഉദ്യോഗസ്ഥനെ സമീപിച്ചത്. എന്നാൽ വിലാസം മാറ്റാൻ കഴിയില്ലെന്നും പകരം പുതിയ ലൈസൻസ് എടുക്കണമെന്നും എംവിഐ നിർദ്ദേശിച്ചു.
ഇന്ന് വൈകിട്ട് മൂന്നിന് മുൻപായി അയ്യായിരം രൂപ എത്തിച്ചാൽ ലൈസൻസ് നൽകാമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാഗ്ദാനം. ഇന്ന് തൃപ്രയാറിൽ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നുണ്ടായിരുന്നു. ഇവിടേക്ക് പണവുമായി എത്താനാണ് ഏജന്റ് മുഖേന എംവിഐ ആവശ്യപ്പെട്ടത്. ഇവിടെ വച്ച് പണം ഏജന്റ് കൈപ്പറ്റുമ്പോഴാണ് വിജിലൻസ് സംഘം ഇയാളെ പിടികൂടിയത്.
എന്നാൽ പണം കൈപ്പറ്റിയത് ജോർജിനു വേണ്ടിയാണെന്ന് ഏജന്റ് മൊഴി നൽകിയതോടെ ഇയാളെയും വിജിലൻസ് പിടികൂടുകയായിരുന്നു. ഏരിയങ്കാവിൽ ജോർജ്ജിന്റെ വീട്ടിലും വിജിലൻസ് പരിശോധന നടത്തുന്നുണ്ട്.
പുകപരിശോധനാ കേന്ദ്രം അനുവദിക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെയാണ് നടപടി. ഉദ്യോഗസ്ഥന് വേണ്ടി പണം വാങ്ങിയത് ഏജന്റായിരുന്നു. ആദ്യം ഏജന്റിനെ അറസ്റ്റ് ചെയ്ത വിജിലൻസ് പിന്നീട് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജോർജ്ജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വാടാനപ്പള്ളി സ്വദേശി, തന്റെ പേരിലായിരുന്ന പുക പരിശോധന കേന്ദ്രം ഭാര്യയുടെ പേരിലേക്ക് മാറ്റാനായിരുന്നു ഉദ്യോഗസ്ഥനെ സമീപിച്ചത്. എന്നാൽ വിലാസം മാറ്റാൻ കഴിയില്ലെന്നും പകരം പുതിയ ലൈസൻസ് എടുക്കണമെന്നും എംവിഐ നിർദ്ദേശിച്ചു.
ഇന്ന് വൈകിട്ട് മൂന്നിന് മുൻപായി അയ്യായിരം രൂപ എത്തിച്ചാൽ ലൈസൻസ് നൽകാമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാഗ്ദാനം. ഇന്ന് തൃപ്രയാറിൽ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നുണ്ടായിരുന്നു. ഇവിടേക്ക് പണവുമായി എത്താനാണ് ഏജന്റ് മുഖേന എംവിഐ ആവശ്യപ്പെട്ടത്. ഇവിടെ വച്ച് പണം ഏജന്റ് കൈപ്പറ്റുമ്പോഴാണ് വിജിലൻസ് സംഘം ഇയാളെ പിടികൂടിയത്.
എന്നാൽ പണം കൈപ്പറ്റിയത് ജോർജിനു വേണ്ടിയാണെന്ന് ഏജന്റ് മൊഴി നൽകിയതോടെ ഇയാളെയും വിജിലൻസ് പിടികൂടുകയായിരുന്നു. ഏരിയങ്കാവിൽ ജോർജ്ജിന്റെ വീട്ടിലും വിജിലൻസ് പരിശോധന നടത്തുന്നുണ്ട്.