+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരമാലയിൽപ്പെട്ട് മത്സ്യബന്ധന വള്ളം തകർന്നു; മത്സ്യത്തൊഴിലാളികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു

അമ്പലപ്പുഴ: തിരമാലയിൽപ്പെട്ട് മത്സ്യബന്ധന വള്ളം തകർന്നു. മത്സ്യത്തൊഴിലാളികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം പുതു
തിരമാലയിൽപ്പെട്ട് മത്സ്യബന്ധന വള്ളം തകർന്നു; മത്സ്യത്തൊഴിലാളികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു
അമ്പലപ്പുഴ: തിരമാലയിൽപ്പെട്ട് മത്സ്യബന്ധന വള്ളം തകർന്നു. മത്സ്യത്തൊഴിലാളികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു.

അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം പുതുവൽ ചന്ദ്രദാസിന്‍റെ ഉടമസ്ഥതയിലുള്ള നാഗൻ എന്ന വള്ളമാണ് ഞായറാഴ്ച രാവിലെ ഒമ്പതോടെ തൃക്കുന്നപ്പുഴ പടിഞ്ഞാറ് കടലിൽ മറിഞ്ഞത്.

വല വലിക്കുന്നതിനിടെ കൂറ്റൻ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു. 14 തൊഴിലാളികളാണ് വെള്ളത്തിലുണ്ടായിരുന്നത്.

നീർക്കുന്നം സ്വദേശി അഷറഫ് കുഞ്ഞിന്‍റെ തോളെല്ലിനു പരിക്കേറ്റു. അദ്ദേഹത്തെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് തൊഴിലാളികൾക്ക് നിസാര പരിക്കേറ്റു.

സമീപത്ത് ജോലി ചെയ്തിരുന്ന മത്സ്യത്തൊഴിലാളികളും കായംകുളം പോലീസിന്‍റെ നേതൃത്വത്തിലെത്തിച്ച ബോട്ടിലുമാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. വള്ളം പൂർണമായി തകർന്നു.

ഒരു യമഹ എഞ്ചിൻ, എക്കോ സൗണ്ടർ, ജിപിഎസ്, വീഞ്ച്, 100 കിലോയോളം വല, മറ്റ് ഉപകരണങ്ങൾ എന്നിവ തകർന്നു. 7 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വള്ളം ഉടമ ചന്ദ്രദാസ് പറയുന്നു.
More in Latest News :