തിരുവനന്തപുരം: ട്രാവൻകൂർ പാലസിന്റെ ഉദ്ഘാടനത്തിൽ വൻ അഴിമതിയും ധൂർത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.
സംസ്ഥാനം അതീവ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയും ആളുകള്‍ മുണ്ടുമുറുക്കിയുടുത്ത് ജീവിക്കുകയും ചെയ്യുമ്പോള്‍ ട്രാവന്‍കൂര്‍ പാലസിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് മാത്രമായി സര്‍ക്കാര്‍ 40 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇത് ധൂര്‍ത്തും അഴിമതിയുമാണ്. മുഖ്യമന്ത്രിയെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകള്‍ ഡല്‍ഹിയിലും മുഴക്കാനാണ് ഇത്തരം പരിപാടികളിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡൽഹിയിലെ നവീകരിച്ച ട്രാവൻകൂർ പാലസ് നാലിനു വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. കേരളത്തിന്റെ കലാ-സാംസ്കാരിക- ടൂറിസം മേഖലകൾക്ക് ഡൽഹിയിൽ ഒരു ആസ്ഥാനമായി ട്രാവൻകൂർ പാലസ് ഉപയോഗപ്പെടുത്തും.
ഉദ്ഘാടന പരിപാടികളുടെ സുഗമമായ ക്രമീകരണങ്ങൾക്ക് കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ് ചെയർമാനായും റസിഡന്റ് കമ്മീഷണർ സൗരവ് ജയിൻ കണ്‍വീനറുമായ സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്.
കേരളത്തിൽനിന്നുള്ള എംപിമാരുടെ പ്രതിനിധികൾ, വിവിധ മലയാളി അസോസിയേഷനുകളുടെ പ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരും കമ്മിറ്റിയിൽ അംഗങ്ങളാണ്.
സംസ്ഥാനം അതീവ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയും ആളുകള്‍ മുണ്ടുമുറുക്കിയുടുത്ത് ജീവിക്കുകയും ചെയ്യുമ്പോള്‍ ട്രാവന്‍കൂര്‍ പാലസിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് മാത്രമായി സര്‍ക്കാര്‍ 40 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇത് ധൂര്‍ത്തും അഴിമതിയുമാണ്. മുഖ്യമന്ത്രിയെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകള്‍ ഡല്‍ഹിയിലും മുഴക്കാനാണ് ഇത്തരം പരിപാടികളിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡൽഹിയിലെ നവീകരിച്ച ട്രാവൻകൂർ പാലസ് നാലിനു വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. കേരളത്തിന്റെ കലാ-സാംസ്കാരിക- ടൂറിസം മേഖലകൾക്ക് ഡൽഹിയിൽ ഒരു ആസ്ഥാനമായി ട്രാവൻകൂർ പാലസ് ഉപയോഗപ്പെടുത്തും.
ഉദ്ഘാടന പരിപാടികളുടെ സുഗമമായ ക്രമീകരണങ്ങൾക്ക് കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ് ചെയർമാനായും റസിഡന്റ് കമ്മീഷണർ സൗരവ് ജയിൻ കണ്‍വീനറുമായ സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്.
കേരളത്തിൽനിന്നുള്ള എംപിമാരുടെ പ്രതിനിധികൾ, വിവിധ മലയാളി അസോസിയേഷനുകളുടെ പ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരും കമ്മിറ്റിയിൽ അംഗങ്ങളാണ്.