മോസ്കോ: യുക്രെയ്ൻ വിഷയത്തിൽ സമാധാന ചർച്ചകൾ തള്ളിക്കളയുന്നില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. സെന്റ് പീറ്റേഴ്സ്ബർഗിൽ ആഫ്രിക്കൻ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു റഷ്യൻ പ്രസിഡന്റിന്റെ പ്രതികരണം. ആഫ്രിക്കയുടെയും ചൈനയുടെയും മുന്കൈയിൽ ഇത് സാധ്യമാകുമെന്നും പുടിൻ പറഞ്ഞു.
ആഫ്രിക്കൻ നേതാക്കളുടെ സമാധാന നീക്കങ്ങൾ യുക്രെയ്നുമായുള്ള ചർച്ചകൾക്ക് അടിസ്ഥാനമാകും. എന്നാൽ യുക്രെയ്ൻ സൈന്യം ആക്രമണം നടത്തുമ്പോൾ വെടിനിർത്തൽ നടപ്പാക്കുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
സംഘർഷം ലഘൂകരിക്കാൻ ആഫ്രിക്കൻ നേതാക്കൾ നിർദേശം മുന്നോട്ടുവച്ചു. അതിൽ പ്രധാനം റഷ്യൻ സൈന്യത്തിന്റെ പിൻവാങ്ങൽ, റഷ്യ ആണവായുധങ്ങൾ ബെലാറസിൽ നിന്ന് നീക്കം ചെയ്യുക, പുടിനെതിരായ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പിൻവലിക്കുക, ഉപരോധം നീക്കുക തുടങ്ങിയവയാണ്. മുൻകൂർ വ്യവസ്ഥകൾ രൂപപ്പെടാതെ മധ്യസ്ഥ മേശയിലേക്ക് വരില്ലെന്ന് നേരത്തെ യുക്രെയ്നും റഷ്യയും പറഞ്ഞിരുന്നു.
ആഫ്രിക്കൻ നേതാക്കളുടെ സമാധാന നീക്കങ്ങൾ യുക്രെയ്നുമായുള്ള ചർച്ചകൾക്ക് അടിസ്ഥാനമാകും. എന്നാൽ യുക്രെയ്ൻ സൈന്യം ആക്രമണം നടത്തുമ്പോൾ വെടിനിർത്തൽ നടപ്പാക്കുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
സംഘർഷം ലഘൂകരിക്കാൻ ആഫ്രിക്കൻ നേതാക്കൾ നിർദേശം മുന്നോട്ടുവച്ചു. അതിൽ പ്രധാനം റഷ്യൻ സൈന്യത്തിന്റെ പിൻവാങ്ങൽ, റഷ്യ ആണവായുധങ്ങൾ ബെലാറസിൽ നിന്ന് നീക്കം ചെയ്യുക, പുടിനെതിരായ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പിൻവലിക്കുക, ഉപരോധം നീക്കുക തുടങ്ങിയവയാണ്. മുൻകൂർ വ്യവസ്ഥകൾ രൂപപ്പെടാതെ മധ്യസ്ഥ മേശയിലേക്ക് വരില്ലെന്ന് നേരത്തെ യുക്രെയ്നും റഷ്യയും പറഞ്ഞിരുന്നു.