മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം. കെട്ടിടങ്ങൾക്കുനേരെയുണ്ടായ ആക്രമണത്തെ തുടർന്ന് മോസ്കോയിലെ വിനംകോവ വിമാനത്താവളം അടച്ചു. റഷ്യൻ ദേശീയ വാർത്ത ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രണ്ട് കെട്ടിടങ്ങൾക്ക് കേടുപാടുകളുണ്ടായതായി വിനംകോവ മേയർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. വിനംകോവ വിമാനത്താവളം അടയ്ക്കുകയും വിമാന സർവീസുകൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തു.
കിഴക്കൻ യുക്രെയ്നിലെ നിപ്രോ നഗരത്തിൽ റഷ്യൻസേന മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിൽ രണ്ടു കുട്ടികളടക്കം ഒന്പതു പേർക്കു പരിക്കേറ്റു. യുക്രെയ്ൻ ചാരസംഘടനയായ എസ്ബിയുവിന്റെ കെട്ടിടവും പാർപ്പിടസമുച്ചയവുമാണ് ആക്രമിക്കപ്പെട്ടത്.
രണ്ടു കെട്ടിടങ്ങളിലും കാര്യമായ ആൾത്താമസമില്ലായിരുന്നു. പാർപ്പിടസമുച്ചയത്തിന്റെ മുകളിലത്തെ നില പൂർണമായി നശിച്ചു. എസ്ബിയു കെട്ടിടം ലക്ഷ്യമിട്ട് ഇത് മൂന്നാം തവണയാണ് റഷ്യ ആക്രമണം നടത്തുന്നത്.
രണ്ട് കെട്ടിടങ്ങൾക്ക് കേടുപാടുകളുണ്ടായതായി വിനംകോവ മേയർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. വിനംകോവ വിമാനത്താവളം അടയ്ക്കുകയും വിമാന സർവീസുകൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തു.
കിഴക്കൻ യുക്രെയ്നിലെ നിപ്രോ നഗരത്തിൽ റഷ്യൻസേന മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിൽ രണ്ടു കുട്ടികളടക്കം ഒന്പതു പേർക്കു പരിക്കേറ്റു. യുക്രെയ്ൻ ചാരസംഘടനയായ എസ്ബിയുവിന്റെ കെട്ടിടവും പാർപ്പിടസമുച്ചയവുമാണ് ആക്രമിക്കപ്പെട്ടത്.
രണ്ടു കെട്ടിടങ്ങളിലും കാര്യമായ ആൾത്താമസമില്ലായിരുന്നു. പാർപ്പിടസമുച്ചയത്തിന്റെ മുകളിലത്തെ നില പൂർണമായി നശിച്ചു. എസ്ബിയു കെട്ടിടം ലക്ഷ്യമിട്ട് ഇത് മൂന്നാം തവണയാണ് റഷ്യ ആക്രമണം നടത്തുന്നത്.