തിരുവനന്തപുരം: ഡിവൈഎഫ് ഐ നേതാവായിരുന്ന കൊല്ലപ്പെട്ട വിഷ്ണുവിന്റെ രക്തസാക്ഷി ഫണ്ടു വെട്ടിപ്പുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ അച്ചടക്ക നടപടി.
വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗമായ രവീന്ദ്രൻ നായരെ പാർട്ടിയിൽനിന്നും സസ്പെന്റ് ചെയ്തു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണു നടപടി.
വിഷ്ണുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു കേസ് നടത്താൻ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം രവീന്ദ്രൻ നായർ പാർട്ടിയുമായി ആലോചിക്കാതെ പിൻവലിച്ചുവെന്നായിരുന്നു ആരോപണം.
ഇക്കാര്യത്തിൽ പാർട്ടി ജില്ലാ കമ്മിറ്റിയും അന്വേഷണം നടത്തിയിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ അച്ചടക്ക നടപടി എടുത്തിരിക്കുന്നത്.
വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗമായ രവീന്ദ്രൻ നായരെ പാർട്ടിയിൽനിന്നും സസ്പെന്റ് ചെയ്തു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണു നടപടി.
വിഷ്ണുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു കേസ് നടത്താൻ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം രവീന്ദ്രൻ നായർ പാർട്ടിയുമായി ആലോചിക്കാതെ പിൻവലിച്ചുവെന്നായിരുന്നു ആരോപണം.
ഇക്കാര്യത്തിൽ പാർട്ടി ജില്ലാ കമ്മിറ്റിയും അന്വേഷണം നടത്തിയിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ അച്ചടക്ക നടപടി എടുത്തിരിക്കുന്നത്.