+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎസ്ആർടിസി ബസിനുള്ളിൽ യുവാവിന് കണ്ടക്ടറുടെ മർദനം

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസിനുള്ളിൽ യുവാവിന് കണ്ടക്ടറുടെ ക്രൂര മർദനം. യുവാവിനെ ബസിനുള്ളിൽ നിലത്തിട്ടു മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.
കെഎസ്ആർടിസി ബസിനുള്ളിൽ യുവാവിന് കണ്ടക്ടറുടെ മർദനം
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസിനുള്ളിൽ യുവാവിന് കണ്ടക്ടറുടെ ക്രൂര മർദനം. യുവാവിനെ ബസിനുള്ളിൽ നിലത്തിട്ടു മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.

കാട്ടാക്കട ഡിപ്പോയിൽ ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വെങ്ങാനൂർ ബാലരാമപുരം സിസിലിപുരം സ്വദേശിയും പെൻപോൾ ജീവനക്കാരനുമായ ഋത്വിക് കൃഷ്ണ(23) നെയാണു കെഎസ്ആർടിസി വെള്ളറട ഡിപ്പോയിലെ കണ്ടക്ടറും ബിഎംഎസ് യൂണിറ്റ് സെക്രട്ടറിയുമായ സുരേഷ് കുമാർ മർദിച്ചത്.

തിരുവനന്തപുരത്തുനിന്നു കാട്ടാക്കടയിലെത്തിയ വെള്ളറട ഡിപ്പോ ബസിൽ ഒരേ സീറ്റിൽ ഇരിക്കുകയായിരുന്നു ഋത്വിക്കും പെൺ സുഹൃത്തും. ബസിൽ കയറിയ സമയം മുതൽ സുരേഷ് കുമാർ ഋത്വിക്കിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പരിചയം ഉള്ള ആളാകാമെന്നു കരുതി ഋത്വിക്ക് പ്രത്യഭിവാദ്യം ചെയ്തെങ്കിലും കണ്ടക്ടർ കണ്ടഭാവം നടച്ചി ല്ല.

ബസ് കാട്ടാക്കട ഡിപ്പോയിലെത്തിയശേഷം ഋത്വിക്കിന്‍റെ അടുത്തെത്തിയ കണ്ടക്ടർ മോശമായി സംസാരിച്ചു. ഇതു ചോദ്യം ചെയ്ത ഋത്വിക്കിനെ കണ്ടക്ടർ സുരേഷ്കുമാർ ടിക്കറ്റ് മെഷീൻ ഉപയോഗിച്ചു തലയ്ക്കടിച്ചെന്നും ആരോപണമുണ്ട്.

ചെറുത്തു നിൽകാൻ ശ്രമിച്ച ഋത്വിക്കിനെ തള്ളി താഴെയിട്ടശേഷം സുരേഷ് കുമാർ മർദിക്കുകയായിരുന്നു. ഇതിനിടെ ബസിൽ കയറാനെത്തിയ യാത്രികരിലൊരാൾ പകർത്തിയ ദൃശ്യങ്ങളാണ് സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.

തുടർന്ന് കാട്ടാക്കട പോലീസ് സ്ഥലത്തെത്തി കണ്ടക്ടറെ സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ ടിക്കറ്റ് റാക്ക് പിടിച്ചുവാങ്ങി ജോലി തടസപ്പെടുത്തിയെന്ന് കണ്ടക്ടർ യുവാവിനെതിരെ ആരോപണം ഉന്നയിച്ചു.

വീഡിയോ ദൃശ്യങ്ങൾ കണ്ടതോടെ യുവാവിന്‍റെ ഭാഗംകൂടെ അന്വേഷണത്തിൽ തെളിഞ്ഞശേഷം കൂടുതൽ നടപടി എടുക്കുകാമെന്ന് പോലീസ് നിലപാട് സ്വീകരിച്ചു.

തുടർന്ന് ആശുപത്രിയിലെത്തിയ പോലീസ് യുവാവിന്‍റെ മൊഴി എടുത്തപ്പോഴാണ് സദാചാര പോലീസ് ചമഞ്ഞ് കണ്ടക്ടർ മർദനം നടത്തിയതെന്ന് മനസിലായത്.

ഇതോടെ കണ്ടക്ടർ സുരേഷ് കുമാറിനെതിരെ കേസെടുത്ത്, ഇയാളെ അറസ്റ്റ് ചെയ്തു. കണ്ടക്ടർ സുരേഷ് കുമാറിനെതിരെ യാത്രക്കാരുടെ പരാതി നേരത്തെയും ഉണ്ടായിരുന്നു.

ഇതിന്‍റെ പേരിൽ സസ്പെൻഷൻ നേരിട്ട ആളാണ് സുരേഷ് കുമാർ. പിന്നീട് ഒത്തു തീർപ്പു നടത്തി ജോലിക്ക് കയറുകയായിരുന്നു. യുവാവ് കാട്ടാക്കട ആശുപത്രിയിൽ ചികിത്സയിലാണ്. സുരേഷ്കുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡു ചെയ്തു.
More in Latest News :