മൂവാറ്റുപുഴ: റോഡ് മുറിച്ചുകടക്കവെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് നിർമല കോളജ് വിദ്യാർഥിനി ആർ. നമിത (20) മരിച്ച സംഭവത്തിൽ പ്രതിക്ക് ഡ്രൈവിംഗ് ലൈസന്‍സില്ലെന്ന് കണ്ടെത്തി.
ഏനാനെല്ലൂർ കിഴക്കെമുട്ടത്ത് അൻസണ് റോയിയക്കാണ് ലൈസൻസ് ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയത്. ലേണേഴ്സ് ലൈസൻസിനായി അപേക്ഷ സമർപ്പിച്ചിട്ടു പോലുമില്ലായിരുന്നുവെന്നും ബൈക്കിന് രൂപമാറ്റം വരുത്തിയതായും പരിശോധനയിൽ കണ്ടെത്തി.
അപകട കാരണമായ ബൈക്കിന്റെ സൈലൻസറും ക്രാഷ് ഗാർഡും കണ്ണാടികളും ഊരി മാറ്റിയിരുന്നുവെന്ന് മൂവാറ്റുപുഴ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ എംവിഐ റിപ്പോർട്ട് നൽകും.
അൻസണ് റോയിയ്ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി കൊലപാതകശ്രമം, ലഹരിയുപയോഗമുൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. ഇയാൾ ഇതിനുമുന്‍പും അമിതവേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയിട്ടുണ്ട്.
ബുധനാഴ്ച വൈകുന്നേരം തൊടുപുഴ - മൂവാറ്റുപുഴ റോഡിൽ നിർമല കോളജ് കവാടത്തിനു മുന്നിലായിരുന്നു അപകടം.
ഏനാനെല്ലൂർ കിഴക്കെമുട്ടത്ത് അൻസണ് റോയിയക്കാണ് ലൈസൻസ് ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയത്. ലേണേഴ്സ് ലൈസൻസിനായി അപേക്ഷ സമർപ്പിച്ചിട്ടു പോലുമില്ലായിരുന്നുവെന്നും ബൈക്കിന് രൂപമാറ്റം വരുത്തിയതായും പരിശോധനയിൽ കണ്ടെത്തി.
അപകട കാരണമായ ബൈക്കിന്റെ സൈലൻസറും ക്രാഷ് ഗാർഡും കണ്ണാടികളും ഊരി മാറ്റിയിരുന്നുവെന്ന് മൂവാറ്റുപുഴ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ എംവിഐ റിപ്പോർട്ട് നൽകും.
അൻസണ് റോയിയ്ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി കൊലപാതകശ്രമം, ലഹരിയുപയോഗമുൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. ഇയാൾ ഇതിനുമുന്‍പും അമിതവേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയിട്ടുണ്ട്.
ബുധനാഴ്ച വൈകുന്നേരം തൊടുപുഴ - മൂവാറ്റുപുഴ റോഡിൽ നിർമല കോളജ് കവാടത്തിനു മുന്നിലായിരുന്നു അപകടം.