+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അച്ചടക്കവും സാമൂഹ്യപ്രതിബദ്ധതയുമുള്ള സേനയാണ് സങ്കൽപ്പത്തിലുള്ളത്: മുഖ്യമന്ത്രി

കണ്ണൂർ: അച്ചടക്കവും സാമൂഹ്യപ്രതിബദ്ധതയും ഒത്തുചേർന്ന സേനയാണ് സങ്കൽപ്പത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യവളർച്ചയിൽ പങ്കുള്ള സേവന സേനയ
അച്ചടക്കവും സാമൂഹ്യപ്രതിബദ്ധതയുമുള്ള സേനയാണ് സങ്കൽപ്പത്തിലുള്ളത്: മുഖ്യമന്ത്രി
കണ്ണൂർ: അച്ചടക്കവും സാമൂഹ്യപ്രതിബദ്ധതയും ഒത്തുചേർന്ന സേനയാണ് സങ്കൽപ്പത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യവളർച്ചയിൽ പങ്കുള്ള സേവന സേനയാകണം പോലീസെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടന്ന 44-ാമത് കേരള പോലീസ് അസോസിയേഷൻ(കെപിഎ) സംസ്ഥാന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സേനയുടെ മുന്നേറ്റത്തിന് അച്ചടക്കം പ്രധാനമാണ്. ഏതെങ്കിലും തരത്തിൽ അച്ചടക്കലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.

നിയമം പാലിക്കുന്നവർക്കൊപ്പം എന്നും സർക്കാർ ഉണ്ടാകും. സാമൂഹ്യ വിരുദ്ധ, വർഗീയ ശക്തികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ പോലീസിന് യാതൊരു തടസവും ഇല്ല. നീതി ഉയർത്തിപിടിച്ച് പോലീസ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
More in Latest News :