ഹരിപ്പാട് : ഏവൂരിൽ വയോധികയെ ആക്രമിച്ച് സ്വർണവും പണവും കവർന്ന കേസിലെ പ്രതി പിടിയിൽ. മുട്ടം തേലശേരിൽ തെക്കതിൽ വീട്ടിൽ ബിജു കുമാർ (49) ആണ് പിടിയിലായത്. ചേപ്പാട് ഏവൂർ തെക്ക് ശ്രീകൃഷ്ണ ഭവനത്തിൽ രാധമ്മയെ (73) ആക്രമിച്ച് സ്വർണവും പണവും കവർന്ന കേസിലാണ് അറസ്റ്റ്.
പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി തനിച്ചു താമസിക്കുകയായിരുന്ന രാധമ്മയെ ആക്രമിച്ച് സ്വർണവും പണവും കവർന്നെന്നാണ് കേസ്. ഇവരുടെ ഒൻപത് പവൻ സ്വർണവും 6000 രൂപയും കവർന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. രാധമ്മയുടെ വീടിനു സമീപം സ്വന്തം ഓട്ടോറിക്ഷയിൽ എത്തിയ പ്രതി വീട്ടമ്മ പുറത്തുപോയ പോയ സമയം വീടിനുള്ളിൽ ഒളിച്ചു കയറി പതിയിരുന്നു. തിരികെ വന്ന രാധമ്മ അടുക്കളയിൽ ജോലി ചെയ്യുന്പോൾ പിന്നിലൂടെയെത്തി വായിൽ തുണി തിരുകിയ ശേഷം ആക്രമിക്കുകയായിരുന്നു.
അക്രമണത്തിനിടെ താഴെ വീണ രാധമ്മയുടെ തല തറയിൽ ഇടിപ്പിക്കുകയും കൈകാലുകൾ ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു.അവശയായ വയോധികയുടെ കഴുത്തിൽ കിടന്ന മാലയും കൈയിൽ ഇട്ടിരുന്ന അഞ്ചു വളകളും ഊരിയെടുത്ത ശേഷം ഇയാൾ അവിടെ നിന്ന് രക്ഷപെട്ടു.
അവശനിലയിലായ വീട്ടമ്മ പുറത്തെത്തി അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ അയൽവാസികളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുമ്പ് കുവൈറ്റിൽ അമേരിക്കൻ ആർമി ബേസിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബിജുകുമാർ കോവിഡ് സമയത്ത് ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് നാട്ടിലെത്തിയശേഷം മുട്ടം ചൂണ്ടുപലക മുക്കിൽ ഓട്ടോറിക്ഷ ഓടിക്കുകയാണ്. മെയ് മാസം ഇയാളുടെ ബന്ധുകൂടിയായ ചേപ്പാട് തെക്കേവീട്ടിൽ കുസുമം (85) ന്റെ ഒന്നര പവൻ മാല കവർന്ന കേസിലും പ്രതിയാണ് ബിജു കുമാർ.
കായംകുളം ഡിവൈഎസ്പി ജി. അജയനാഥ്, കരീലകുളങ്ങര എസ്എച്ച്ഒ ഏലിയാസ് പി. ജോർജ്, സിഐ എം.സി. അഭിലാഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജി. സജീവ് കുമാർ, കെ. ലതി, സിവിൽ പോലീസ് ഓഫീസർമാരായ മണിക്കുട്ടൻ, ഇയാസ്, ശരത്ത് കുമാർ, ഷമീർ, അമൽ, ലിജു, ഉണ്ണികൃഷ്ണൻ, അനീസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി തനിച്ചു താമസിക്കുകയായിരുന്ന രാധമ്മയെ ആക്രമിച്ച് സ്വർണവും പണവും കവർന്നെന്നാണ് കേസ്. ഇവരുടെ ഒൻപത് പവൻ സ്വർണവും 6000 രൂപയും കവർന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. രാധമ്മയുടെ വീടിനു സമീപം സ്വന്തം ഓട്ടോറിക്ഷയിൽ എത്തിയ പ്രതി വീട്ടമ്മ പുറത്തുപോയ പോയ സമയം വീടിനുള്ളിൽ ഒളിച്ചു കയറി പതിയിരുന്നു. തിരികെ വന്ന രാധമ്മ അടുക്കളയിൽ ജോലി ചെയ്യുന്പോൾ പിന്നിലൂടെയെത്തി വായിൽ തുണി തിരുകിയ ശേഷം ആക്രമിക്കുകയായിരുന്നു.
അക്രമണത്തിനിടെ താഴെ വീണ രാധമ്മയുടെ തല തറയിൽ ഇടിപ്പിക്കുകയും കൈകാലുകൾ ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു.അവശയായ വയോധികയുടെ കഴുത്തിൽ കിടന്ന മാലയും കൈയിൽ ഇട്ടിരുന്ന അഞ്ചു വളകളും ഊരിയെടുത്ത ശേഷം ഇയാൾ അവിടെ നിന്ന് രക്ഷപെട്ടു.
അവശനിലയിലായ വീട്ടമ്മ പുറത്തെത്തി അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ അയൽവാസികളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുമ്പ് കുവൈറ്റിൽ അമേരിക്കൻ ആർമി ബേസിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബിജുകുമാർ കോവിഡ് സമയത്ത് ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് നാട്ടിലെത്തിയശേഷം മുട്ടം ചൂണ്ടുപലക മുക്കിൽ ഓട്ടോറിക്ഷ ഓടിക്കുകയാണ്. മെയ് മാസം ഇയാളുടെ ബന്ധുകൂടിയായ ചേപ്പാട് തെക്കേവീട്ടിൽ കുസുമം (85) ന്റെ ഒന്നര പവൻ മാല കവർന്ന കേസിലും പ്രതിയാണ് ബിജു കുമാർ.
കായംകുളം ഡിവൈഎസ്പി ജി. അജയനാഥ്, കരീലകുളങ്ങര എസ്എച്ച്ഒ ഏലിയാസ് പി. ജോർജ്, സിഐ എം.സി. അഭിലാഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജി. സജീവ് കുമാർ, കെ. ലതി, സിവിൽ പോലീസ് ഓഫീസർമാരായ മണിക്കുട്ടൻ, ഇയാസ്, ശരത്ത് കുമാർ, ഷമീർ, അമൽ, ലിജു, ഉണ്ണികൃഷ്ണൻ, അനീസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.