+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പരസ്പരം അറിയാതെ ഒന്നരവര്‍ഷം! നൗഷാദ് മരിച്ചെന്ന് കരുതി അഫ്‌സാന, അഫ്‌സാന മരിച്ചിരിക്കാമെന്ന് നൗഷാദും

പത്തനംതിട്ട: ആ ഒരു അടിയില്‍ ബോധംകെട്ട് താഴെ വീണ നൗഷാദ് മരിച്ച് കാണുമെന്ന് കരുതി നാടുവിട്ടതാണ് അഫ്‌സാന. താന്‍ മരിച്ചെന്ന് കരുതി അഫ്‌സാന ജീവനൊടുക്കിയിട്ടുണ
പരസ്പരം അറിയാതെ ഒന്നരവര്‍ഷം! നൗഷാദ് മരിച്ചെന്ന് കരുതി അഫ്‌സാന, അഫ്‌സാന മരിച്ചിരിക്കാമെന്ന് നൗഷാദും
പത്തനംതിട്ട: ആ ഒരു അടിയില്‍ ബോധംകെട്ട് താഴെ വീണ നൗഷാദ് മരിച്ച് കാണുമെന്ന് കരുതി നാടുവിട്ടതാണ് അഫ്‌സാന. താന്‍ മരിച്ചെന്ന് കരുതി അഫ്‌സാന ജീവനൊടുക്കിയിട്ടുണ്ടാകുമെന്ന് നൗഷാദും. പരസ്പരം ഇരുവരും ‘കൊന്ന്' കഴിഞ്ഞത് ഒന്നരവര്‍ഷമാണ്.

കൂടലില്‍ നിന്ന് കാണാതായി തിരികെ വന്ന നൗഷാദിന്‍റെ ജീവിതം ആകെപ്പാടെ ദുരൂഹത നിറഞ്ഞതാണ്. അതിലപ്പുറമാണ് അഫ്സാനയുടേത്. ഏതായാലും പോലീസിനെ വട്ടംചുറ്റിച്ച ഇരുവരെയും വെറുതെ അങ്ങ് വിടാനില്ലെന്നാണ് കൂടല്‍ പോലീസ് പറയുന്നത്.

കലഞ്ഞൂര്‍ പാടം വണ്ടണി പടിഞ്ഞാറ്റേതില്‍ നൗഷാദിനെ(34) വെള്ളിയാഴ്ച തൊടുപുഴയില്‍ കണ്ടെത്തിയതിന് പിന്നാലെ പത്തനംതിട്ട കോടതിയിലെത്തിച്ചിരുന്നു. പിന്നീട് ഇയാളെ കൂടല്‍ പോലീസ് സ്റ്റേഷനിലെത്തിച്ചശേഷം മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ചു.

ഭര്‍ത്താവായ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്‌സാന നല്‍കിയ മൊഴിയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട കേസില്‍, വഴിത്തിരിവെന്നോണമാണ് വെള്ളിയാഴ്ച നൗഷാദിന്‍റെ രംഗപ്രവേശം ഉണ്ടായത്. നൗഷാദിന്‍റെ മൃതദേഹം തേടി വ്യാഴാഴ്ച പോലീസ് ഇവര്‍ താമസിച്ചിരുന്ന അടൂര്‍ പരുത്തിപ്പാറയിലെ വീട്ടിലും പരിസരങ്ങളിലും വ്യാപക തെരച്ചില്‍ നടത്തിയിരുന്നു.

ഇനി അഫ്സാനയ്ക്കൊപ്പം ജീവിക്കാനില്ല

ഭാര്യ അഫ്‌സാനയ്‌ക്കൊപ്പം ഇനി ജീവിക്കാനില്ലെന്ന് തന്നെയാണ് നൗഷാദ് പറയുന്നത്. ഭാര്യയും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ മര്‍ദിച്ചവശനാക്കിയെന്നും ഇതേത്തുടര്‍ന്നാണ് 2021 നവംബറില്‍ നാടുവിട്ടതെന്നും നൗഷാദ് പോലീസിനോട് പറഞ്ഞു.

ബോധം വീണ് എഴുന്നേല്‍ക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. താന്‍ മരിച്ചുവെന്ന് കരുതി അഫ്‌സാന പോയതെന്ന് നൗഷാദ് മനസിലാക്കി. പിന്നീട് വിവരമൊന്നും ഇല്ലായിരുന്നതിനാല്‍ ജീവനൊടുക്കിയിട്ടുണ്ടാകുമെന്നും കരുതി. ഇതോടെ നൗഷാദും നാടുവിട്ടു.

ഫോണ്‍ ഒന്നും ഉപയോഗിക്കാതെ തൊടുപുഴയിലെത്തി. അവിടെ തൊമ്മന്‍കുത്ത് ഭാഗത്ത് ജോലി ചെയ്തു കഴിഞ്ഞുവരികയായിരുന്നു. ഇനി അങ്ങോട്ട് തന്നെ മടങ്ങാനാണ് തീരുമാനം. ഭാര്യയ്‌ക്കൊപ്പം താനിനി പോകില്ലെന്നും മക്കളെ വിട്ടുനല്‍കാന്‍ ആവശ്യപ്പെടുമെന്ന് നൗഷാദ് പറഞ്ഞു. രണ്ട് മക്കളാണ് നൗഷാദ് - അഫ്‌സാന ദന്പതികള്‍ക്കുള്ളത്.

മകനെ കാണാനില്ലെന്ന് പിതാവ് അഷറഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കൂടല്‍ പോലീസില്‍ കേസ് നിലനിന്നിരുന്നത്. ഇതില്‍ പോലീസ് അന്വേഷണം ഏതാണ്ട് നിലച്ച മട്ടിലായിരുന്നു.

ഇതിനിടെയാണ് നൗഷാദിനെ അടൂരില്‍ താന്‍ കണ്ടുവെന്ന പേരില്‍ അഫ്‌സാന രംഗത്തെത്തുന്നത്. കൂടലിലെ വനിത എസ്‌ഐയോടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് കൂടല്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തപ്പോഴാണ് ഭര്‍ത്താവിനെ താന്‍ കൊന്ന് കുഴിച്ചുമൂടിയെന്ന മൊഴി നല്‍കിയത്.

അഫ്സാന ഉടന്‍ പുറത്തിറങ്ങില്ല

ഒന്നര വര്‍ഷം മുമ്പ് കാണാതായ ഭര്‍ത്താവിനെ താന്‍ കൊന്ന് കുഴിച്ചുമൂടിയെന്ന ഭാര്യയുടെ മൊഴി വിശ്വാസിച്ച് അന്വേഷണത്തിനിറങ്ങിയ പോലീസിന് ഒരു തിരോധാനക്കേസ് ചുരുളഴിക്കാന്‍ കഴിഞ്ഞുവെങ്കിലും മൃതദേഹം തേടിയുള്ള തെരച്ചില്‍ നാണക്കേടായി.

വ്യാഴാഴ്ച പകല്‍ മുഴുവന്‍ നീണ്ട തെരച്ചിലിനൊടുവില്‍, മൊഴികള്‍ മാറ്റിപ്പറഞ്ഞ് വട്ടം ചുറ്റിച്ച അഫ്സാനയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയിരിക്കുകയാണ്. അഫ്‌സാനയുടെ ജാമ്യത്തെ എതിര്‍ക്കാനാണ് നിലവില്‍ പോലീസിന്‍റെ തീരുമാനം. പോലീസിനെ കബളിപ്പിക്കല്‍, അന്വേഷണം വഴിതിരിച്ചുവിടല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

അഫ്‌സാനയും നൗഷാദും താമസിച്ചിരുന്ന വീടും പരിസരവും മൃതദേഹത്തിനുവേണ്ടിയുള്ള തെരച്ചിലിന്‍റെ പേരില്‍ കുഴിച്ചിട്ടിരിക്കുകയാണ്. ഇതിനെതിരെ വീട്ടുടമയായ ബിജു കുമാറും പരിസരവാസികളും രംഗത്തെത്തിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയെ കണ്ട് പരാതി നല്‍കുമെന്ന് ബിജു കുമാര്‍ വ്യക്തമാക്കിയിരുന്നു.

നൗഷാദും അഫ്‌സാനയും മൂന്ന് മാസക്കാലമാണ് പരുത്തിപ്പാറയിലെ വീട്ടില്‍ വാടകയ്ക്ക് കഴിഞ്ഞത്. ഇക്കാലയളവിലെ വാടക പോലും നല്‍കിയിട്ടില്ലെന്നും വീട്ടുടമസ്ഥൻ വ്യക്തമാക്കി.
More in Latest News :