കണ്ണൂർ: സിപിഎം സംസ്ഥാന സമിതിയംഗം പി. ജയരാജൻ തലശേരിയിൽ നടത്തിയ പ്രസംഗത്തെ തള്ളിയും സമാധാന അന്തരീക്ഷമാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകോപനപരമായ ഒരു നിലപാടിനെയും സിപിഎം അംഗീകരിക്കുന്നില്ല. ഇങ്ങോട്ട് വന്ന് പ്രകോപനമുണ്ടാക്കിയാലും കൊലപാതകം നടത്തിയാൽ പോലും അതേ രീതിയിൽ പ്രതികരിക്കേണ്ടെന്നാണ് പാർട്ടി നിലപാട്.
ഇക്കാര്യം നേരത്തെ സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ തന്നെ വ്യക്തമാക്കിയിരുന്നു. മനഃപൂർവം പ്രകോപനമുണ്ടാക്കി സംഘർഷം സൃഷ്ടിക്കാനുള്ള ഗൂഢാലോചനചില കേന്ദ്രങ്ങളിൽ നടന്നോയെന്ന കാര്യം പരിശോധിക്കണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.
"എ.എൻ.ഷംസീറിനു നേരെ കൈയോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കും' എന്നായിരുന്നു പി. ജയരാജന്റെ പരമാർശം.
പ്രകോപനപരമായ ഒരു നിലപാടിനെയും സിപിഎം അംഗീകരിക്കുന്നില്ല. ഇങ്ങോട്ട് വന്ന് പ്രകോപനമുണ്ടാക്കിയാലും കൊലപാതകം നടത്തിയാൽ പോലും അതേ രീതിയിൽ പ്രതികരിക്കേണ്ടെന്നാണ് പാർട്ടി നിലപാട്.
ഇക്കാര്യം നേരത്തെ സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ തന്നെ വ്യക്തമാക്കിയിരുന്നു. മനഃപൂർവം പ്രകോപനമുണ്ടാക്കി സംഘർഷം സൃഷ്ടിക്കാനുള്ള ഗൂഢാലോചനചില കേന്ദ്രങ്ങളിൽ നടന്നോയെന്ന കാര്യം പരിശോധിക്കണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.
"എ.എൻ.ഷംസീറിനു നേരെ കൈയോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കും' എന്നായിരുന്നു പി. ജയരാജന്റെ പരമാർശം.