ഭോപ്പാൽ: മധ്യപ്രദേശിലെ സാറ്റ്ന ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതികളുടെ വീട് പൊളിച്ച് മുനിസിപ്പൽ അധികാരികൾ. രവീന്ദ്ര കുമാറും അതുൽ ഭഡോലി എന്നിവരുടെ വീടുകളാണ് തകർത്തത്. അനധികൃത നിർമാണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
മൈഹാർ മുനിസിപ്പൽ കൗൺസിൽ ഉദ്യോഗസ്ഥൻ വെള്ളിയാഴ്ച രണ്ട് പേരുടെയും കുടുംബങ്ങൾക്ക് ഭൂമിയും കെട്ടിടവും സംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു നടപടി.
ഉദയ്പൂരിലെ വിദിഷ ജില്ലയിലെ ഭദോലിയയുടെ വീട് സർക്കാർ ഭൂമിയിലാണ് നിർമിച്ചതെന്ന് അധികൃതർ പറയുന്നു. ന്യൂ ബസ്തിയിലെ മലിയൻ തോലയിലുള്ള കുമാറിന്റെ വീട് അനുമതിയില്ലാതെ നിർമിച്ചതാണെന്നും അധികൃതർ കണ്ടെത്തി.
12 വയസുകാരിയായ പെൺകുട്ടിയെ പ്രതികൾ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോകുകയും ക്രൂര പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മാരക മുറിവേൽപ്പിക്കുകയും ചെയ്തതായി പോലീസ് പറയുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ കടിയേറ്റ പാടുകളുണ്ട്. അമിത രക്തസ്രാവം ഉണ്ടായ പെൺകുട്ടിയെ രേവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൈഹാർ മുനിസിപ്പൽ കൗൺസിൽ ഉദ്യോഗസ്ഥൻ വെള്ളിയാഴ്ച രണ്ട് പേരുടെയും കുടുംബങ്ങൾക്ക് ഭൂമിയും കെട്ടിടവും സംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു നടപടി.
ഉദയ്പൂരിലെ വിദിഷ ജില്ലയിലെ ഭദോലിയയുടെ വീട് സർക്കാർ ഭൂമിയിലാണ് നിർമിച്ചതെന്ന് അധികൃതർ പറയുന്നു. ന്യൂ ബസ്തിയിലെ മലിയൻ തോലയിലുള്ള കുമാറിന്റെ വീട് അനുമതിയില്ലാതെ നിർമിച്ചതാണെന്നും അധികൃതർ കണ്ടെത്തി.
12 വയസുകാരിയായ പെൺകുട്ടിയെ പ്രതികൾ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോകുകയും ക്രൂര പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മാരക മുറിവേൽപ്പിക്കുകയും ചെയ്തതായി പോലീസ് പറയുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ കടിയേറ്റ പാടുകളുണ്ട്. അമിത രക്തസ്രാവം ഉണ്ടായ പെൺകുട്ടിയെ രേവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.