ബൊഗോട്ട: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ മകൻ നിക്കൊളാസ് പെട്രോയെ കസ്റ്റഡിയിലെടുത്ത് പോലീസ്.
2022-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ ലഭിച്ച സംഭാവനകളുമായി ബന്ധപ്പെട്ട തിരിമറി അന്വേഷിക്കാനാണ് പെട്രോയെ അറസ്റ്റ് ചെയ്തത്. പെട്രോയെയും ഭാര്യയെയും ശനിയാഴ്ച രാവിലെ ആറിന്(പ്രാദേശിക സമയം) ആണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കടുത്ത ഭരണപ്രതിസന്ധികൾ നേരിടുന്ന ഗുസ്താവോ പെട്രോയ്ക്ക് കനത്ത ആഘാതമാണ് മകന്റെ അറസ്റ്റ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ, മകന്റെ കേസിൽ ഇടപെടില്ലെന്നും നിയമനിർവഹണം ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് ചീഫ് പ്രോസിക്യൂട്ടേഴ്സ് ഓഫീസിനെ അറിയിച്ചെന്നും ഗുസ്താവോ പെട്രോ വ്യക്തമാക്കി. മകന്റെ അറസ്റ്റിൽ അതിയായ ഹൃദയവേദനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2022-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ ലഭിച്ച സംഭാവനകളുമായി ബന്ധപ്പെട്ട തിരിമറി അന്വേഷിക്കാനാണ് പെട്രോയെ അറസ്റ്റ് ചെയ്തത്. പെട്രോയെയും ഭാര്യയെയും ശനിയാഴ്ച രാവിലെ ആറിന്(പ്രാദേശിക സമയം) ആണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കടുത്ത ഭരണപ്രതിസന്ധികൾ നേരിടുന്ന ഗുസ്താവോ പെട്രോയ്ക്ക് കനത്ത ആഘാതമാണ് മകന്റെ അറസ്റ്റ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ, മകന്റെ കേസിൽ ഇടപെടില്ലെന്നും നിയമനിർവഹണം ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് ചീഫ് പ്രോസിക്യൂട്ടേഴ്സ് ഓഫീസിനെ അറിയിച്ചെന്നും ഗുസ്താവോ പെട്രോ വ്യക്തമാക്കി. മകന്റെ അറസ്റ്റിൽ അതിയായ ഹൃദയവേദനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.