തിരുവനന്തപുരം: ആലുവയില്‍ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനും പോലീസിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നാട്ടിൽ കുട്ടികൾക്ക് പോലും സംരക്ഷണം ഇല്ലാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. പോലീസിന് ജനങ്ങൾക്ക് സംരക്ഷണം നൽകാൻ നേരമില്ല.
രാഷ്ട്രീയക്കാരെ നേരിടാനും മൈക്ക് കേസെടുക്കാനുമാണ് പോലീസിനെ ഉപയോഗിക്കുന്നത്. പെൺകുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചിട്ടും കാര്യക്ഷമമായ തെരച്ചിൽ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല.
ആലുവ പട്ടണത്തില്‍ത്തന്നെ കുഞ്ഞ് ഉണ്ടായിരുന്നു. ദൂരേക്ക് എവിടേക്കെങ്കിലും പോകുന്നതിന് മുന്‍പ് തന്നെ കണ്ടുപിടിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. ഗുരുതര അനാസ്ഥയാണ് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
രാഷ്ട്രീയക്കാരെ നേരിടാനും മൈക്ക് കേസെടുക്കാനുമാണ് പോലീസിനെ ഉപയോഗിക്കുന്നത്. പെൺകുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചിട്ടും കാര്യക്ഷമമായ തെരച്ചിൽ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല.
ആലുവ പട്ടണത്തില്‍ത്തന്നെ കുഞ്ഞ് ഉണ്ടായിരുന്നു. ദൂരേക്ക് എവിടേക്കെങ്കിലും പോകുന്നതിന് മുന്‍പ് തന്നെ കണ്ടുപിടിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. ഗുരുതര അനാസ്ഥയാണ് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.