കൊച്ചി: ആലുവയിൽനിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന് പോലീസ് കസ്റ്റഡിയിലുള്ള ആസാം സ്വദേശി അസ്ഫാക്ക് ആലം. സുഹൃത്ത് വഴി സക്കീര്‍ എന്നയാള്‍ക്ക് കുട്ടിയെ കൈമാറിയെന്നാണ് മൊഴി.
അമിത ലഹരിയിലായിരുന്നതിനാല്‍ ഇയാളെ ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇയാള്‍ കുഞ്ഞുമായി പോയെന്ന് പറയുന്ന ആലുവ ഫ്ലൈ ഓവറിലെത്തിച്ച് പോലീസ് പരിശോധന നടത്തി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്ന് മുതല്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. രാത്രി 11 മുതല്‍ ഇന്ന് രാവിലെ വരെ ഇയാള്‍ക്ക് സുബോധം ഉണ്ടായിരുന്നില്ല. ഇയാളുടെ ഒരു സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, 20 മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ബിഹാര്‍ സ്വദേശികളുടെ കുട്ടിയെ ആണ് കാണാതായത്.
അമിത ലഹരിയിലായിരുന്നതിനാല്‍ ഇയാളെ ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇയാള്‍ കുഞ്ഞുമായി പോയെന്ന് പറയുന്ന ആലുവ ഫ്ലൈ ഓവറിലെത്തിച്ച് പോലീസ് പരിശോധന നടത്തി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്ന് മുതല്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. രാത്രി 11 മുതല്‍ ഇന്ന് രാവിലെ വരെ ഇയാള്‍ക്ക് സുബോധം ഉണ്ടായിരുന്നില്ല. ഇയാളുടെ ഒരു സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, 20 മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ബിഹാര്‍ സ്വദേശികളുടെ കുട്ടിയെ ആണ് കാണാതായത്.