ആലുവ: അതിഥി തൊഴിലാളികളികളുടെ മകളെ വീട്ടിൽ നിന്ന് ആസാം സ്വദേശി തട്ടിക്കൊണ്ട് പോയതായി പരാതി. വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടെ ആലുവ തായിക്കാട്ടുകര കെഎസ്ആർടിസി ഗാരേജിന് സമീപമായിരുന്നു സംഭവം. നാല് മക്കളിൽ രണ്ടാമത്തെ കുട്ടിയെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്.
ഗാരേജിന് എതിർവശത്തെ റെയിൽവേ ഗേറ്റിന് സമീപത്തെ കോഴിക്കടയിൽ രണ്ടുദിവസം മുമ്പ് ജോലി അന്വേഷിച്ചെത്തിയതാണ് ആസാം സ്വദേശി. കടയിലെ മറ്റൊരു ആസാം സ്വദേശിയെ പരിചയപ്പെട്ടാണ് ഇവിടെ എത്തിയത്.
ജോലി നൽകിയ കോഴിക്കട ഉടമ കോഴിക്കടയുടെ മുകളിൽ താമസിക്കാൻ സൗകര്യവും നൽകി. ഇതിനടുത്ത് മുക്കത്ത് പ്ലാസയിൽ താമസിക്കുന്നതാണ് ബീഹാറി കുടുംബം. വൈകിട്ട് അഞ്ചരയോടെയാണ് മകളെ കാണുന്നില്ലെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞത്.
പരിസരത്തെ സിസി ടിവിയിൽ നിന്നാണ് ആസാം സ്വദേശി കുട്ടിയുമായി പോകുന്ന ദൃശ്യം ലഭിച്ചത്. പ്രതിയെ സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും കോഴിക്കട ഉടമക്കോ ജീവനക്കാരനോ അറിയില്ല. മാതാപിതാക്കളുടെ പരാതിയിൽ ആലുവ പോലീസ് അന്വേഷണം ആരംഭിച്ചു.
ഗാരേജിന് എതിർവശത്തെ റെയിൽവേ ഗേറ്റിന് സമീപത്തെ കോഴിക്കടയിൽ രണ്ടുദിവസം മുമ്പ് ജോലി അന്വേഷിച്ചെത്തിയതാണ് ആസാം സ്വദേശി. കടയിലെ മറ്റൊരു ആസാം സ്വദേശിയെ പരിചയപ്പെട്ടാണ് ഇവിടെ എത്തിയത്.
ജോലി നൽകിയ കോഴിക്കട ഉടമ കോഴിക്കടയുടെ മുകളിൽ താമസിക്കാൻ സൗകര്യവും നൽകി. ഇതിനടുത്ത് മുക്കത്ത് പ്ലാസയിൽ താമസിക്കുന്നതാണ് ബീഹാറി കുടുംബം. വൈകിട്ട് അഞ്ചരയോടെയാണ് മകളെ കാണുന്നില്ലെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞത്.
പരിസരത്തെ സിസി ടിവിയിൽ നിന്നാണ് ആസാം സ്വദേശി കുട്ടിയുമായി പോകുന്ന ദൃശ്യം ലഭിച്ചത്. പ്രതിയെ സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും കോഴിക്കട ഉടമക്കോ ജീവനക്കാരനോ അറിയില്ല. മാതാപിതാക്കളുടെ പരാതിയിൽ ആലുവ പോലീസ് അന്വേഷണം ആരംഭിച്ചു.