ന്യൂഡൽഹി: കൽക്കരി കുംഭകോണവുമായി ബന്ധപെട്ട സാന്പത്തികത്തട്ടിപ്പ് കേസിൽ തൃണമൂൽ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനർജിക്കും ഭാര്യ രുജിര ബാനർജിക്കും എതിരെയുള്ള ലുക്ക്-ഔട്ട് സർക്കുലർ പിൻവലിക്കണമെന്ന് ഇഡിക്ക് സുപ്രീം കോടതി നോട്ടീസ്. ചികിത്സയ്ക്കായി വിദേശത്തേയ്ക്ക് യാത്ര ചെയ്യുന്നതിന് അനുമതി തേടിയുള്ള ദന്പതികളുടെ ഹർജിയിലാണ് ജസ്റ്റീസുമാരായ എസ്.കെ കൗൾ, സുധാൻഷു ധുലിയ എന്നിവരുടെ ബെഞ്ച് ഇഡിക്ക് നിർദേശം നൽകിയത്.
വിദേശ യാത്രയുടെ വിവരങ്ങൾ ഒരാഴ്ച മുൻകൂട്ടി ഹർജിക്കാർ ഇഡിയെ അറിയിക്കണമെന്നും ജസ്റ്റീസുമാർ വ്യക്തമാക്കി. ജൂണ്‍ അഞ്ചിന് വിദേശ യാത്രയ്ക്ക് എയർപോർട്ടിലെത്തിയ രുജിർ ബാനർജിയെ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു.
കേസ് സംശയാതീതമായി തെളിയിക്കപെടാതെ ഇത്തരത്തിലുള്ള നടപടികൾ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഇഡിയുടെ ലുക്ക്-ഔട്ട് നോട്ടീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടത്. കൽക്കരി കുംഭകോണവുമായി ബന്ധപെട്ട കന്പനികൾക്ക് അഭിഷേക് ബാനർജിയും കുടുംബവുമായി ബന്ധമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
വിദേശ യാത്രയുടെ വിവരങ്ങൾ ഒരാഴ്ച മുൻകൂട്ടി ഹർജിക്കാർ ഇഡിയെ അറിയിക്കണമെന്നും ജസ്റ്റീസുമാർ വ്യക്തമാക്കി. ജൂണ്‍ അഞ്ചിന് വിദേശ യാത്രയ്ക്ക് എയർപോർട്ടിലെത്തിയ രുജിർ ബാനർജിയെ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു.
കേസ് സംശയാതീതമായി തെളിയിക്കപെടാതെ ഇത്തരത്തിലുള്ള നടപടികൾ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഇഡിയുടെ ലുക്ക്-ഔട്ട് നോട്ടീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടത്. കൽക്കരി കുംഭകോണവുമായി ബന്ധപെട്ട കന്പനികൾക്ക് അഭിഷേക് ബാനർജിയും കുടുംബവുമായി ബന്ധമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.