കൊച്ചി: ഉമ്മൻ ചാണ്ടിക്കെതിരായ പരാമർശത്തിൽ തനിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നടൻ വിനായകൻ രംഗത്ത്. കേസെടുക്കേണ്ടതില്ലെന്ന ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന്റെ തീരുമാനത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിനായകന്‍റെ മറുപടി.
പരാമർശത്തിൽ കേസ് വേണ്ടെന്ന് ചാണ്ടി ഉമ്മൻ പറയുന്നതിന്‍റെ ചിത്രവും ഫേസ്ബുക്ക് പോസ്റ്റിൽ വിനായകൻ നൽകിയിട്ടുണ്ട്. എന്നാൽ പോസ്റ്റിനടിയിൽ നിരവധിപ്പേരാണ് താരത്തിനെതിരേ വിമർശനവുമായി രംഗത്തുവന്നിരിക്കുന്നത്.
"എന്ത് ഉണ്ടായിട്ടെന്താ അഞ്ചു കാശിന്‍റെ ബുദ്ധി ഇല്ലങ്കിൽ പോയില്ലേ, ലഹരി ഇറങ്ങിയില്ലേ വിനായകാ' തുടങ്ങിയ കമന്‍റുകളാണ് പോസ്റ്റിൽ നിറയുന്നത്.
ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നടക്കുന്നതിനിടെയാണ് അധിക്ഷേപ വീഡിയോയുമായി വിനായകന് രംഗത്തുവന്നത്. തുടര്‍ന്ന് കോണ്‍ഗ്രസ് എറണാകുളം നോര്‍ത്ത് ബ്ലോക്ക് പ്രസിഡന്റ് സനല്‍ നെടിയത്തറ നല്കിയ പരാതിയില്‍ പോലീസ് വിനായകനെതിരേ കേസെടുത്തിരുന്നു.
കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രകോപനം നല്‍കുക, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു കേസ്. സംഭവത്തില്‍ പോലീസിന് നേരിട്ടും ഇ മെയില്‍ മുഖേനയും നിരവധി പരാതികള്‍ ലഭിച്ചിരുന്നു.
പിന്നാലെ വിനായകന്‍റെ കലൂരിലെ ഫ്ലാറ്റിലെത്തി താരത്തെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. വിനായകന്‍റെ ഫോൺ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ വിനായകൻ കുറ്റം സമ്മതിച്ചു. പ്രകോപനം കൊണ്ടാണ് അത്തരത്തിൽ ഫേസ്ബുക്ക് ലൈവ് നടത്തിയതെന്ന് വിനായകൻ പോലീസിനോട് പറഞ്ഞിരുന്നു.
പരാമർശത്തിൽ കേസ് വേണ്ടെന്ന് ചാണ്ടി ഉമ്മൻ പറയുന്നതിന്‍റെ ചിത്രവും ഫേസ്ബുക്ക് പോസ്റ്റിൽ വിനായകൻ നൽകിയിട്ടുണ്ട്. എന്നാൽ പോസ്റ്റിനടിയിൽ നിരവധിപ്പേരാണ് താരത്തിനെതിരേ വിമർശനവുമായി രംഗത്തുവന്നിരിക്കുന്നത്.
"എന്ത് ഉണ്ടായിട്ടെന്താ അഞ്ചു കാശിന്‍റെ ബുദ്ധി ഇല്ലങ്കിൽ പോയില്ലേ, ലഹരി ഇറങ്ങിയില്ലേ വിനായകാ' തുടങ്ങിയ കമന്‍റുകളാണ് പോസ്റ്റിൽ നിറയുന്നത്.
ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നടക്കുന്നതിനിടെയാണ് അധിക്ഷേപ വീഡിയോയുമായി വിനായകന് രംഗത്തുവന്നത്. തുടര്‍ന്ന് കോണ്‍ഗ്രസ് എറണാകുളം നോര്‍ത്ത് ബ്ലോക്ക് പ്രസിഡന്റ് സനല്‍ നെടിയത്തറ നല്കിയ പരാതിയില്‍ പോലീസ് വിനായകനെതിരേ കേസെടുത്തിരുന്നു.
കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രകോപനം നല്‍കുക, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു കേസ്. സംഭവത്തില്‍ പോലീസിന് നേരിട്ടും ഇ മെയില്‍ മുഖേനയും നിരവധി പരാതികള്‍ ലഭിച്ചിരുന്നു.
പിന്നാലെ വിനായകന്‍റെ കലൂരിലെ ഫ്ലാറ്റിലെത്തി താരത്തെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. വിനായകന്‍റെ ഫോൺ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ വിനായകൻ കുറ്റം സമ്മതിച്ചു. പ്രകോപനം കൊണ്ടാണ് അത്തരത്തിൽ ഫേസ്ബുക്ക് ലൈവ് നടത്തിയതെന്ന് വിനായകൻ പോലീസിനോട് പറഞ്ഞിരുന്നു.