തൃശൂർ: ഡോക്ടർ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ ശനിയാഴ്ച നഴ്സുമാരുടെ സമരം. ജില്ലയില്‍ ശനിയാഴ്ച സമ്പൂര്‍ണ പണിമുടക്കായിരിക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് അറിയിച്ചു. അത്യാഹിത വിഭാഗത്തിലും പണിമുടക്കുമെന്ന് യുഎന്‍എ സംസ്ഥാന അധ്യക്ഷന്‍ ജാസ്മിന് ഷാ പറഞ്ഞു. നഴ്സുമാരെ മർദിച്ച ഡോക്ടറെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സമരം.
ശന്പളവർധനയുമായി ബന്ധപ്പെട്ടു തൃശൂർ ലേബർ ഓഫീസിൽ ചേർന്ന യോഗത്തിലാണ് നഴ്സുമാർക്ക് മർദനമേറ്റത്. ആശുപത്രിയുടെ എംഡികൂടിയായ ഡോക്ടറാണ് മർദിച്ചത്. കൈപ്പറന്പ് നൈൽ ആശുപത്രിയുടെ എംഡി ഡോ. അലോകിനെതിരെയാണ് പരാതി.
യുഎൻഎ സംഘടനാ പ്രതിനിധികളും യോഗത്തിലുണ്ടായിരുന്നു. ചർച്ച യിൽ നഴ്സുമാരുടെ ശന്പളവർധനയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ അംഗീകരിക്കാൻ അലോക് തയാറായില്ല.
തുടർന്ന് അസ്വസ്ഥനായ ഡോക്ടർ, നഴ്സുമാർ ഇരുന്നിരുന്ന കസേരയ്ക്കു മുകളിലൂടെ ചാടിക്കടന്ന് അവിടെനിന്ന് ഓടിപ്പോകുകയിരുന്നു. ഇതിനിടെ പലരെയും മർദിച്ചതായും ആറുമാസം ഗർഭിണിയായ നഴ്സിന്റെ വയറ്റിൽ ചവിട്ടിയതായും പറയുന്നു. ഇവരും പരിക്കേറ്റ മറ്റൊരു നഴ്സും തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ആറു പേർക്കു പരിക്കേറ്റതായി പറയുന്നു.
ആശുപത്രിയില്‍ ഏഴ് വര്‍ഷമായി ജോലി ചെയ്യുന്ന നഴ്സിനും 10,000 രൂപയില്‍ താഴെയാണ് ശമ്പളം ലഭിച്ചിരുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസം നഴ്സുമാര്‍ സമരം നടത്തിയിരുന്നു. സമരത്തിനിറങ്ങിയ ഏഴ് പേരെ ആശുപത്രി അധികൃതര്‍ പിരിച്ചുവിട്ടു. ഇതുമായി ബന്ധപ്പെട്ടാണ് ലേബര്‍ ഓഫീസില്‍ ചര്‍ച്ച നടന്നത്.
ശന്പള വർധനയുമായി ബന്ധപ്പെട്ട് എട്ടു തവണ ലേബർ ഒഫീസിൽ ചർച്ച നടന്നിരുന്നു. എന്നാൽ, യാതൊരു തീരുമാനവും ഉണ്ടായില്ലെന്നു നഴ്സുമാർ പറഞ്ഞു.
ശന്പളവർധനയുമായി ബന്ധപ്പെട്ടു തൃശൂർ ലേബർ ഓഫീസിൽ ചേർന്ന യോഗത്തിലാണ് നഴ്സുമാർക്ക് മർദനമേറ്റത്. ആശുപത്രിയുടെ എംഡികൂടിയായ ഡോക്ടറാണ് മർദിച്ചത്. കൈപ്പറന്പ് നൈൽ ആശുപത്രിയുടെ എംഡി ഡോ. അലോകിനെതിരെയാണ് പരാതി.
യുഎൻഎ സംഘടനാ പ്രതിനിധികളും യോഗത്തിലുണ്ടായിരുന്നു. ചർച്ച യിൽ നഴ്സുമാരുടെ ശന്പളവർധനയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ അംഗീകരിക്കാൻ അലോക് തയാറായില്ല.
തുടർന്ന് അസ്വസ്ഥനായ ഡോക്ടർ, നഴ്സുമാർ ഇരുന്നിരുന്ന കസേരയ്ക്കു മുകളിലൂടെ ചാടിക്കടന്ന് അവിടെനിന്ന് ഓടിപ്പോകുകയിരുന്നു. ഇതിനിടെ പലരെയും മർദിച്ചതായും ആറുമാസം ഗർഭിണിയായ നഴ്സിന്റെ വയറ്റിൽ ചവിട്ടിയതായും പറയുന്നു. ഇവരും പരിക്കേറ്റ മറ്റൊരു നഴ്സും തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ആറു പേർക്കു പരിക്കേറ്റതായി പറയുന്നു.
ആശുപത്രിയില്‍ ഏഴ് വര്‍ഷമായി ജോലി ചെയ്യുന്ന നഴ്സിനും 10,000 രൂപയില്‍ താഴെയാണ് ശമ്പളം ലഭിച്ചിരുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസം നഴ്സുമാര്‍ സമരം നടത്തിയിരുന്നു. സമരത്തിനിറങ്ങിയ ഏഴ് പേരെ ആശുപത്രി അധികൃതര്‍ പിരിച്ചുവിട്ടു. ഇതുമായി ബന്ധപ്പെട്ടാണ് ലേബര്‍ ഓഫീസില്‍ ചര്‍ച്ച നടന്നത്.
ശന്പള വർധനയുമായി ബന്ധപ്പെട്ട് എട്ടു തവണ ലേബർ ഒഫീസിൽ ചർച്ച നടന്നിരുന്നു. എന്നാൽ, യാതൊരു തീരുമാനവും ഉണ്ടായില്ലെന്നു നഴ്സുമാർ പറഞ്ഞു.