+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"അപ്പായോട് പിണങ്ങി വി.എൻ.വാസവൻ സിന്ദാബാദ് എന്ന് വിളിച്ചിട്ടുണ്ട്'

കോട്ടയം: വി.എൻ.വാസവനെതിരേ മത്സരിക്കുന്ന കാലത്ത് അപ്പായോട് പിണങ്ങി വീട്ടിലെ കിണറ്റിൻ കരയിൽ പോയിനിന്ന് വി.എൻ.വാസവൻ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ച സം
കോട്ടയം: വി.എൻ.വാസവനെതിരേ മത്സരിക്കുന്ന കാലത്ത് അപ്പായോട് പിണങ്ങി വീട്ടിലെ കിണറ്റിൻ കരയിൽ പോയിനിന്ന് വി.എൻ.വാസവൻ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ച സംഭവം അനുസ്മരിച്ച് ചാണ്ടി ഉമ്മൻ. കോട്ടയം പ്രസ് ക്ലബിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണത്തിലാണ് ചാണ്ടി ഉമ്മൻ ഇക്കാര്യം പറഞ്ഞത്.

സ്കൂളിൽ പഠിക്കുന്ന കാലമായിരുന്നു അത്. എതിർ സ്ഥാനാർഥിക്ക് വേണ്ടി മുദ്രാവാക്യം മുഴക്കിയപ്പോഴും അദ്ദേഹം ചിരിക്കുക മാത്രമാണ് ചെയ്തത്.

ഒരിക്കല്‍പോലും ആരുടെയും പരാതി പറഞ്ഞു ഉമ്മന്‍ ചാണ്ടി വന്നിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി തന്നോടു പറഞ്ഞിട്ടുണ്ടെന്നും അനുസ്മരണ പ്രഭാഷണത്തിൽ ചാണ്ടി ഉമ്മൻ പറഞ്ഞു.

മന്ത്രി വി.എൻ.വാസവൻ, ചീഫ് വിപ്പ് എൻ.ജയരാജ്, എംഎൽഎമാരായ മോൻസ് ജോസഫ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോബ് മൈക്കിൾ, മാണി സി. കാപ്പൻ തുടങ്ങിയവരും അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു.

അപ്പ വി.എന്‍ വാസവനെതിരേ മത്സരിക്കുന്ന സമയത്ത് അപ്പയോട് പിണങ്ങി പുതുപ്പള്ളി വീട്ടിലെ കിണറ്റിന്‍ കരയില്‍ പോയി വി.എന്‍. വാസവന്‍ സിന്ദാബാദ് എന്ന് ഞാന്‍ ഉറക്കെ വിളിച്ചപ്പോഴും അപ്പ ചിരിച്ചതേയുളളുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ചടങ്ങിൽ ചിത്ര കൃഷ്ണണന്‍കുട്ടി പകര്‍ത്തിയ ഉമ്മൻ ചാണ്ടിയുടെ പഴയകാല ചിത്രം കുടുംബത്തിനായി സമ്മാനിച്ചു. പ്രസ്‌ ക്ലബ് പ്രസിഡന്‍റ് ജോസഫ് സെബാസ്റ്റ്യന്‍, സെക്രട്ടറി റോബിൻ തോമസ് പണിക്കർ, എസ്. ശ്യാംകുമാര്‍, വി. ജയകുമാര്‍, ജിബിന്‍ കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
More in Latest News :