+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"അഞ്ജുവിന് പാക് കാമുകനെ കല്യാണം കഴിക്കാനാവില്ല': വിവാഹമോചനം നടന്നിട്ടില്ലെന്ന് ഭര്‍ത്താവ് അരവിന്ദ്

ലാഹോര്‍: കാമുകനെ കാണുന്നതിനായി പാക്കിസ്ഥാനിലേക്ക് പോയ അഞ്ജു മതം മാറിയെന്നും ഫാത്തിമ എന്ന പേര് സ്വീകരിച്ചെന്നുമുള്ള വാര്‍ത്തയ്ക്ക് പിന്നാലെ ഇവര്‍ വിവാഹിതരായെന്നും സൂചന വന്നിരുന്നു. എന്നാല്‍ അഞ്ജുവിന് ഇ
ലാഹോര്‍: കാമുകനെ കാണുന്നതിനായി പാക്കിസ്ഥാനിലേക്ക് പോയ അഞ്ജു മതം മാറിയെന്നും ഫാത്തിമ എന്ന പേര് സ്വീകരിച്ചെന്നുമുള്ള വാര്‍ത്തയ്ക്ക് പിന്നാലെ ഇവര്‍ വിവാഹിതരായെന്നും സൂചന വന്നിരുന്നു. എന്നാല്‍ അഞ്ജുവിന് ഇങ്ങനെ വിവാഹം ചെയ്യാന്‍ സാധിക്കില്ലെന്നും താനുമായി വിവാഹ മോചനം നടത്തിയിട്ടില്ലെന്നും ഭര്‍ത്താവ് അരവിന്ദ് കുമാര്‍ വ്യക്തമാക്കി.

"മൂന്നു വര്‍ഷം മുന്‍പ് വിവാഹ മോചനത്തിനായി അഞ്ജു ഡല്‍ഹി കോടതി മുന്‍പാകെ അപേക്ഷ നല്‍കിയിരുന്നുവെന്നാണ് തന്നോട് പറഞ്ഞത്. എന്നാല്‍ എനിക്ക് കോടതിയില്‍ നിന്ന് ഇത് സംബന്ധിച്ച് ഒരു തരത്തിലുമുള്ള അറിയിപ്പ് വന്നിട്ടില്ല. രേഖകള്‍ പ്രകാരം അഞ്ജു ഇപ്പോഴും എന്‍റെ ഭാര്യയാണ്. ഇത് സര്‍ക്കാര്‍ ഏജന്‍സികള്‍ പരിശോധിക്കണം', അരവിന്ദ് പറയുന്നു.

അഞ്ജുവിന്‍റെ കൂടുതല്‍ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. നസ്രുല്ലയോടും ബന്ധുക്കളോടും ഒപ്പമിരുന്ന് ഭക്ഷണം കഴിയ്ക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വന്നിരുന്നു. ഫാത്തിമ എന്ന പേര് അഞ്ജു സ്വീകരിച്ചെന്ന് ചൊവ്വാഴ്ച്ച റിപ്പോര്‍ട്ട് വന്നിരുന്നു.

ഏറ്റവും അവസാനം വന്നിരിക്കുന്ന വീഡിയോയില്‍ അഞ്ജു ശിരോവസ്ത്രം ധരിച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍റെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ പാക്ക്തുങ്ക്വയിലേക്കാണ് രാജസ്ഥാനിലെ അല്‍വാറില്‍ നിന്നുള്ള വിവാഹിത കൂടിയായ അഞ്ജു പോയത്. ഇവര്‍ യുപിയിലെ കൈലോറിലാണ് ജനിച്ചതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

29കാരനായ പാക്കിസ്ഥാന്‍ സ്വദേശി നസ്‌റുല്ലയെ കാണാനാണ് അഞ്ജു എന്ന 34കാരി പുറപ്പെട്ടത്. മെഡിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്ന നസ്‌റുല്ലയെ ഫേസ്ബുക്ക് വഴിയാണ് അഞ്ജു പരിചയപ്പെട്ടത്. പാക്കിസ്ഥാനിലെത്തിയ അഞ്ജുവിനെ പോലീസ് സംശയം തോന്നി കസ്റ്റഡിയിലെടുത്തു. യാത്രാ രേഖകള്‍ കൃത്യമാണെന്ന് മനസിലായതോടെ വിട്ടയയ്ച്ചു.

സംഭവത്തില്‍ നസ്‌റുല്ലയേയും പോലീസ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് 'ഫേസ്ബുക്ക് പ്രണയകഥ' പുറംലോകമറിയുന്നത്. ബിവന്‍ഡിയിലുള്ള അഞ്ജുവിന്‍റെ വീട്ടില്‍ രാജസ്ഥാന്‍ പോലീസ് എത്തുകയും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ പറ്റി ചോദിച്ചറിയുകയും ചെയ്തു.

എന്നാല്‍ സുഹൃത്തിനെ കാണാന്‍ ജയ്പൂരിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് അഞ്ജു വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് ഭര്‍ത്താവ് അരവിന്ദ് പോലീസിനെ അറിയിച്ചു. ഒന്നര ആഴ്ച്ച മുന്‍പ് വാട്‌സാപ്പ് കോളില്‍ വന്നപ്പോഴാണ് അഞ്ജു ലാഹോറിലാണെന്ന് അരവിന്ദിന് മനസിലായത്.

2007ലായിരുന്നു ഇവരുടെ വിവാഹം. ദമ്പതികള്‍ക്ക് 15 വയസുള്ള ഒരു പെണ്‍കുട്ടിയുണ്ട്. ബിവണ്ടിയിലുള്ള സ്വകാര്യ സ്ഥാപനങ്ങളിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. വിദേശത്ത് ജോലിയ്ക്ക് ശ്രമിക്കുന്നതിനാണ് പാസ്‌പോര്‍ട്ട് എടുക്കുന്നതെന്ന് 2020ല്‍ അഞ്ജു പറഞ്ഞിരുന്നതെന്നും ഭര്‍ത്താവ് അരവിന്ദ് വ്യക്തമാക്കി.
More in Latest News :