+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആര്‍.ബിന്ദുവിന്‍റേത് അനധികൃത ഇടപെടൽ, മന്ത്രി സ്ഥാനം ഒഴിയണം: സതീശന്‍

കോട്ടയം: സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവിന്‍റെ ഇടപെടല്‍ അനധികൃതമെന്ന് പ്രതി
ആര്‍.ബിന്ദുവിന്‍റേത് അനധികൃത ഇടപെടൽ, മന്ത്രി സ്ഥാനം ഒഴിയണം: സതീശന്‍
കോട്ടയം: സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവിന്‍റെ ഇടപെടല്‍ അനധികൃതമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഉന്നത വിദ്യാഭ്യാസവകുപ്പ് പിഎസ്‌സി അംഗീകാരത്തോടെ തയാറാക്കിയ പട്ടിക അട്ടിമറിക്കാനാണ് മന്ത്രി ഇടപെട്ടതെന്ന് സതീശന്‍ ആരോപിച്ചു.

മന്ത്രിസ്ഥാനത്തിരിക്കാന്‍ ആര്‍.ബിന്ദുവിന് ഇനി യോഗ്യതയില്ല. അധികാരം ദുരുപയോഗിച്ച മന്ത്രി, സ്ഥാനം ഒഴിയാന്‍ തയാറാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

മന്ത്രി അനധികൃത ഇടപെടല്‍ നടത്തുന്നതായി മേയ് 17ന് താന്‍ ആരോപണം ഉന്നയിച്ചതാണ്. ഇതിന്‍റെ വിവരാവകാശ രേഖയാണ് ഇപ്പോള്‍ പുറത്തുവന്നതെന്നും സതീശന്‍ വ്യക്തമാക്കി.

66 സര്‍ക്കാര്‍ കോളജുകളില്‍ ഏറെ നാളുകളായി പ്രിന്‍സിപ്പല്‍മാരില്ല. ഇത്രയും ഒഴിവുകള്‍ വന്നപ്പോള്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്, ചട്ടപ്രകാരം 43 പ്രിന്‍സിപ്പല്‍മാരുടെ ഒരു പട്ടിക തയാറാക്കി. ഇതിന് പിഎസ്‌സി അംഗീകാരവും കൊടുത്തു.

എന്നാല്‍ ഇവരെ നിയമിക്കാത്തത് മെറിറ്റില്‍ മന്ത്രിയുടെ സ്വന്തക്കാരാരും വരാത്തതുകൊണ്ടാണ്. ഇഷ്ടക്കാരെ നിയമിക്കാനാണ് മന്ത്രി അനധികൃതമായി ഇക്കാര്യത്തില്‍ ഇടപെട്ടത്.

നിയമനം നടത്താതിരുന്നാല്‍ സ്വന്തക്കാരെ ഇന്‍ ചാര്‍ജ് പ്രിന്‍സിപ്പല്‍മാരായി വയ്ക്കാം. നേരത്തെ അധ്യാപികയായിരുന്നപ്പോള്‍ ഇത്തരത്തില്‍ പ്രിന്‍സിപ്പല്‍ ആയ ആളാണ് മന്ത്രിയെന്നും സതീശന്‍ പരിഹസിച്ചു.
More in Latest News :