തൃശൂർ: അതിരപ്പിള്ളി പുളിയിലപ്പാറയിലെ കെഎസ്ഇബി ക്വാർട്ടേഴ്സിൽ ആദിവാസി യുവതിയെ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പുളിയിലപ്പാറ കെഎസ്ഇബി ഓഫീസിലെ താൽക്കാലിക സ്വീപ്പറായ ഗീത(38) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് ഗീതയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഗീതയുടെ ഭർത്താവ് സുരേഷ് ഒളിവിൽ പോയി.
ബുധനാഴ്ച രാത്രി പെരിങ്ങൽക്കുത്ത് ഡാമിന് സമീപം ഇവർ ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നതായി പറയുന്നു. ഇതിനിടയിൽ ഇവർ തമ്മിൽ വഴക്കുണ്ടാവുകയും സുരേഷ് ഗീതയെ വെട്ടി കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് നിഗമനം.
മൃതദേഹം ചുമന്ന് ഇവർ താമസിക്കുന്ന ക്വാർട്ടേഴ്സിനകത്ത് കൊണ്ടിട്ട ശേഷം സുരേഷ് കാട്ടിലൂടെ ഓടിപ്പോയതായി സമീപവാസികൾ പറയുന്നു.
വനവിഭവങ്ങൾ ചാലക്കുടിയിൽ കൊണ്ടുവന്ന് വിൽപന നടത്തിയശേഷം ദമ്പതികൾ മദ്യം വാങ്ങി പെരിങ്ങൽക്കുത്ത് ഡാമിന്റെ പരിസരത്തേക്ക് വരികയായിരുന്നെന്നുവെന്നും ഇവർ തമ്മിൽ സ്ഥിരമായി വഴക്കിടാറുള്ളതിനാൽ മറ്റുള്ളവരാരും ശ്രദ്ധിച്ചിരുന്നില്ലെന്നും പോലീസ് അറിയിച്ചു.
ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. സുരേഷിന് വേണ്ടി പോലീസ് വനത്തിൽ തെരച്ചിൽ നടത്തിവരികയാണ്. ഗീതയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെയാണ് ഗീതയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഗീതയുടെ ഭർത്താവ് സുരേഷ് ഒളിവിൽ പോയി.
ബുധനാഴ്ച രാത്രി പെരിങ്ങൽക്കുത്ത് ഡാമിന് സമീപം ഇവർ ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നതായി പറയുന്നു. ഇതിനിടയിൽ ഇവർ തമ്മിൽ വഴക്കുണ്ടാവുകയും സുരേഷ് ഗീതയെ വെട്ടി കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് നിഗമനം.
മൃതദേഹം ചുമന്ന് ഇവർ താമസിക്കുന്ന ക്വാർട്ടേഴ്സിനകത്ത് കൊണ്ടിട്ട ശേഷം സുരേഷ് കാട്ടിലൂടെ ഓടിപ്പോയതായി സമീപവാസികൾ പറയുന്നു.
വനവിഭവങ്ങൾ ചാലക്കുടിയിൽ കൊണ്ടുവന്ന് വിൽപന നടത്തിയശേഷം ദമ്പതികൾ മദ്യം വാങ്ങി പെരിങ്ങൽക്കുത്ത് ഡാമിന്റെ പരിസരത്തേക്ക് വരികയായിരുന്നെന്നുവെന്നും ഇവർ തമ്മിൽ സ്ഥിരമായി വഴക്കിടാറുള്ളതിനാൽ മറ്റുള്ളവരാരും ശ്രദ്ധിച്ചിരുന്നില്ലെന്നും പോലീസ് അറിയിച്ചു.
ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. സുരേഷിന് വേണ്ടി പോലീസ് വനത്തിൽ തെരച്ചിൽ നടത്തിവരികയാണ്. ഗീതയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.