കല്‍പ്പറ്റ: വയനാട് കാരാപ്പുഴയില്‍ ബുധനാഴ്ച കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മുരണി ഈഴാനിക്കല്‍ സുരേന്ദ്രന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പശുവിന് പുല്ലരിയാന്‍ പോയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
കാരാപ്പുഴ ഡാമില്‍ നിന്ന് വെള്ളം തുറന്നുവിടുന്ന കുണ്ടുവയല്‍ പുഴയിലാണ് ഇദ്ദേഹത്തെ കാണാതായത്. എന്‍ഡിആര്‍എഫും ഫയര്‍ ഫോഴ്സും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇന്ന് തുര്ക്കിജീവന് രക്ഷാ സമിതിയിലെ അംഗങ്ങൾ നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ, സുരേന്ദ്രന്റെ തിരോധാനത്തില്‍ ദുരൂഹത നിലനിന്നിരുന്നു. അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായതായി സംശയം ഉയര്‍ന്നിരുന്നു.
എന്നാല്‍ മൃതദേഹത്തില്‍ പ്രാഥമികമായി നടത്തിയ പരിശോധനയില്‍ മുറിവുകളൊ ജീവിയുടെ ആക്രണമത്തിന്റെ പാടൊ കണ്ടെത്തിയിട്ടില്ല. പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
കാരാപ്പുഴ ഡാമില്‍ നിന്ന് വെള്ളം തുറന്നുവിടുന്ന കുണ്ടുവയല്‍ പുഴയിലാണ് ഇദ്ദേഹത്തെ കാണാതായത്. എന്‍ഡിആര്‍എഫും ഫയര്‍ ഫോഴ്സും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇന്ന് തുര്ക്കിജീവന് രക്ഷാ സമിതിയിലെ അംഗങ്ങൾ നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ, സുരേന്ദ്രന്റെ തിരോധാനത്തില്‍ ദുരൂഹത നിലനിന്നിരുന്നു. അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായതായി സംശയം ഉയര്‍ന്നിരുന്നു.
എന്നാല്‍ മൃതദേഹത്തില്‍ പ്രാഥമികമായി നടത്തിയ പരിശോധനയില്‍ മുറിവുകളൊ ജീവിയുടെ ആക്രണമത്തിന്റെ പാടൊ കണ്ടെത്തിയിട്ടില്ല. പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.