പത്തനംതിട്ട: പറക്കോട് പരുത്തിപ്പാറയിൽ കാണാതായ ആളെ ഭാര്യ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം. സ്ഥലത്ത് പോലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തുകയാണ്. എന്നാൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഒന്നരവര്‍ഷം മുമ്പ് കാണാതായ കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിന്റെ മൃതദേഹത്തിനായാണ് തെരച്ചിൽ നടക്കുന്നത്. 2021 നവംബറിൽ ഇയാളെ കാണാനില്ലെന്ന് കാട്ടി പിതാവ് പോലീസിൽ പരാതി നല്‍കിയിരുന്നു.
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഭാര്യ അഫ്സാനയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനൊടുവിൽ ഇവർ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.
മൃതദേഹം മുൻപ് വാടകയ്ക്ക് താമസിച്ചിരുന്ന വീടിന് സമീപത്തെ സെമിത്തേരിയിൽ മറവ് ചെയ്തെന്നായിരുന്നു ആദ്യ മൊഴി. ഇതുപ്രകാരം പോലീസ് ഇവിടെ ആദ്യം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
പിന്നീട് വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ പരിസരങ്ങളിലും പരിശോധന നടത്തി. നിലവിൽ വീടിന്റെ തറപൊളിച്ച് പോലീസും ഫോറൻസിക് സംഘവും പരിശോധിക്കുകയാണ്. ഇതുവരെ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
പരസ്പര വിരുദ്ധമായ മൊഴി നല്കി ഭാര്യ പോലീസിനെ കുഴയ്ക്കുന്നുണ്ട്. നിലവില്‍ ഭാര്യ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മൃതദേഹം കുഴിച്ച് മൂടിയെന്ന് കരുതുന്ന പറക്കോട് പരുത്തിപ്പാറയില്‍ പോലീസ് ശാസ്ത്രീയ പരിശോധന നടത്തുകയാണ്.
ഒന്നരവര്‍ഷം മുമ്പ് കാണാതായ കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിന്റെ മൃതദേഹത്തിനായാണ് തെരച്ചിൽ നടക്കുന്നത്. 2021 നവംബറിൽ ഇയാളെ കാണാനില്ലെന്ന് കാട്ടി പിതാവ് പോലീസിൽ പരാതി നല്‍കിയിരുന്നു.
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഭാര്യ അഫ്സാനയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനൊടുവിൽ ഇവർ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.
മൃതദേഹം മുൻപ് വാടകയ്ക്ക് താമസിച്ചിരുന്ന വീടിന് സമീപത്തെ സെമിത്തേരിയിൽ മറവ് ചെയ്തെന്നായിരുന്നു ആദ്യ മൊഴി. ഇതുപ്രകാരം പോലീസ് ഇവിടെ ആദ്യം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
പിന്നീട് വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ പരിസരങ്ങളിലും പരിശോധന നടത്തി. നിലവിൽ വീടിന്റെ തറപൊളിച്ച് പോലീസും ഫോറൻസിക് സംഘവും പരിശോധിക്കുകയാണ്. ഇതുവരെ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
പരസ്പര വിരുദ്ധമായ മൊഴി നല്കി ഭാര്യ പോലീസിനെ കുഴയ്ക്കുന്നുണ്ട്. നിലവില്‍ ഭാര്യ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മൃതദേഹം കുഴിച്ച് മൂടിയെന്ന് കരുതുന്ന പറക്കോട് പരുത്തിപ്പാറയില്‍ പോലീസ് ശാസ്ത്രീയ പരിശോധന നടത്തുകയാണ്.