കൊല്ലം: വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ സീരിയല്‍ നടിയും സുഹൃത്തും പിടിയില്‍. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശിയും പരവൂര്‍ കലയ്‌ക്കോട് സ്വദേശി ബിനുവുമാണ് പിടിയിലായത്.
തിരുവനന്തപുരം പട്ടത്ത് താമസിക്കുന്ന മുൻ സൈനികനും കേരള സര്‍വകലാശാല ജീവനക്കാരനുമായ 75 വയസുകാരനാണ് തട്ടിപ്പിനിരയായത്. ഇയാളുടെ വീട് വാടയ്ക്ക് ചോദിച്ചാണ് നിത്യ ആദ്യം ഫോണിലൂടെ ബന്ധപ്പെട്ടത്. പിന്നീട് നിരന്തരം ഫോണ്‍ വിളിച്ച് സൗഹൃദം സ്ഥാപിച്ചു.
ഒരു ദിവസം കലയ്‌ക്കോട്ടെ വീട്ടിലെത്തിയ ഇയാളെ ഭീഷണിപ്പെടുത്തി വസ്ത്രങ്ങള്‍ അഴിപ്പിച്ച ശേഷം വിവസ്ത്രയായ നിത്യയ്‌ക്കൊപ്പം ചിത്രങ്ങള്‍ എടുക്കുകയായിരുന്നു. മുന്‍ നിശ്ചയിച്ച പ്രകാരം സ്ഥലത്തെത്തിയ വയോധികന്‍റെ ബന്ധു കൂടിയായ ബിനുവാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇതിന് വഴങ്ങി 11 ലക്ഷം നല്‍കി. വീണ്ടും പണം ആവശ്യപ്പെട്ടതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് ആവശ്യപ്പെട്ട പ്രകാരം ബാക്കി പണം നല്‍കാനെന്ന പേരില്‍ ഇവരെ പട്ടത്തെ ഫ്ലാറ്റിലേയ്ക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇവിടെവച്ച് ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
തിരുവനന്തപുരം പട്ടത്ത് താമസിക്കുന്ന മുൻ സൈനികനും കേരള സര്‍വകലാശാല ജീവനക്കാരനുമായ 75 വയസുകാരനാണ് തട്ടിപ്പിനിരയായത്. ഇയാളുടെ വീട് വാടയ്ക്ക് ചോദിച്ചാണ് നിത്യ ആദ്യം ഫോണിലൂടെ ബന്ധപ്പെട്ടത്. പിന്നീട് നിരന്തരം ഫോണ്‍ വിളിച്ച് സൗഹൃദം സ്ഥാപിച്ചു.
ഒരു ദിവസം കലയ്‌ക്കോട്ടെ വീട്ടിലെത്തിയ ഇയാളെ ഭീഷണിപ്പെടുത്തി വസ്ത്രങ്ങള്‍ അഴിപ്പിച്ച ശേഷം വിവസ്ത്രയായ നിത്യയ്‌ക്കൊപ്പം ചിത്രങ്ങള്‍ എടുക്കുകയായിരുന്നു. മുന്‍ നിശ്ചയിച്ച പ്രകാരം സ്ഥലത്തെത്തിയ വയോധികന്‍റെ ബന്ധു കൂടിയായ ബിനുവാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇതിന് വഴങ്ങി 11 ലക്ഷം നല്‍കി. വീണ്ടും പണം ആവശ്യപ്പെട്ടതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് ആവശ്യപ്പെട്ട പ്രകാരം ബാക്കി പണം നല്‍കാനെന്ന പേരില്‍ ഇവരെ പട്ടത്തെ ഫ്ലാറ്റിലേയ്ക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇവിടെവച്ച് ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.