ന്യൂഡല്‍ഹി: വംശീയ കലാപം രൂക്ഷമായ മണിപ്പുരിലേക്ക് പ്രതിപക്ഷ കൂട്ടായ്മയായ "ഇന്ത്യ'യിലെ എംപിമാര്‍. ഈ മാസം 29, 30 തീയതികളിലാണ് സന്ദര്‍ശനം നടത്തുക. വാരാന്ത്യത്തില്‍ മണിപ്പൂര്‍ സന്ദര്‍ശിക്കുമെന്നും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നേരിട്ട് കാണുമെന്നും കോണ്‍ഗ്രസ് വിപ്പ് മാണിക്കം ടാഗോര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ നേരത്തെ ശ്രമിച്ചെങ്കിലും അവിടുത്തെ സാഹചര്യം കണക്കിലെടുത്ത് അനുമതി ലഭിച്ചിരുന്നില്ല. എന്നാൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ജൂണില്‍ മണിപ്പുര്‍ സന്ദര്‍ശിച്ചിരുന്നു.
അതേ സമയം, മണിപ്പുരില്‍ സംഘര്‍ഷം ഇതുവരെയും അവസാനിച്ചിട്ടില്ല. പ്രശ്നബാധിത പ്രദേശങ്ങളിലൊന്നായ ചുരാചന്ദ്പുര്‍ ജില്ലയില്‍ പുലര്‍ച്ചെ വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. തോര്‍ബംഗ് മേഖലകളില്‍ കനത്ത വെടിവയ്പ്പ് നടക്കുന്നതായാണ് വിവരം.മേയ് മൂന്നിന് തുടങ്ങിയ കലാപം മൂന്നുമാസത്തോളമായി തുടരുകയാണ്.
ഇതിനിടെ മണിപ്പുര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം തുടരുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായി.
മണിപ്പുര്‍ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ നല്കിയ "ഇന്ത്യ' നല്കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള കഴിഞ്ഞദിവസം അംഗീകരിച്ചിരുന്നു. പ്രമേയത്തില്‍ അടുത്തയാഴ്ച ചര്‍ച്ച നടക്കും. എന്നാല്‍ പ്രധാനമന്ത്രി സംസാരിച്ചതിന് ശേഷം മാത്രം അവിശ്വാസപ്രമേയത്തില്‍ ചര്‍ച്ച മതിയെന്നാണ് പ്രതിപക്ഷ നിലപാട്.
കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ നേരത്തെ ശ്രമിച്ചെങ്കിലും അവിടുത്തെ സാഹചര്യം കണക്കിലെടുത്ത് അനുമതി ലഭിച്ചിരുന്നില്ല. എന്നാൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ജൂണില്‍ മണിപ്പുര്‍ സന്ദര്‍ശിച്ചിരുന്നു.
അതേ സമയം, മണിപ്പുരില്‍ സംഘര്‍ഷം ഇതുവരെയും അവസാനിച്ചിട്ടില്ല. പ്രശ്നബാധിത പ്രദേശങ്ങളിലൊന്നായ ചുരാചന്ദ്പുര്‍ ജില്ലയില്‍ പുലര്‍ച്ചെ വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. തോര്‍ബംഗ് മേഖലകളില്‍ കനത്ത വെടിവയ്പ്പ് നടക്കുന്നതായാണ് വിവരം.മേയ് മൂന്നിന് തുടങ്ങിയ കലാപം മൂന്നുമാസത്തോളമായി തുടരുകയാണ്.
ഇതിനിടെ മണിപ്പുര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം തുടരുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായി.
മണിപ്പുര്‍ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ നല്കിയ "ഇന്ത്യ' നല്കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള കഴിഞ്ഞദിവസം അംഗീകരിച്ചിരുന്നു. പ്രമേയത്തില്‍ അടുത്തയാഴ്ച ചര്‍ച്ച നടക്കും. എന്നാല്‍ പ്രധാനമന്ത്രി സംസാരിച്ചതിന് ശേഷം മാത്രം അവിശ്വാസപ്രമേയത്തില്‍ ചര്‍ച്ച മതിയെന്നാണ് പ്രതിപക്ഷ നിലപാട്.