ന്യൂഡല്‍ഹി: മണിപ്പുര്‍ വിഷയത്തില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ദം. പ്രതിപക്ഷം ബഹളം തുടർന്നതോടെ ലോക്‌സഭയും രാജ്യസഭയും ഉച്ചയ്ക്ക് രണ്ട് വരെ നിര്‍ത്തിവച്ചു.
പ്രധാനമന്ത്രി സംസാരിച്ചതിന് ശേഷം മാത്രം അവിശ്വാസപ്രമേയത്തില്‍ ചര്‍ച്ച മതിയെന്നാണ് പ്രതിപക്ഷ നിലപാട്. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതോടെ പാര്‍ലമെന്‍റ് നടപടികള്‍ തുടങ്ങി മിനിറ്റുകള്‍ക്കകം തന്നെ ലോക്‌സഭ നിര്‍ത്തിവച്ചു.
രാജ്യസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ വലിയ ബഹളം വച്ചു. മോദി വായ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. ഇതോടെ മോദിക്ക് ജയ് വിളിച്ച് ഭരണപക്ഷം ബഹളം വയ്ക്കുകയായിരുന്നു.
പ്രതിപക്ഷ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ജഗ്ധീപ് ധന്‍കര്‍ പറഞ്ഞു.സഭാ നടപടികള്‍ അല്‍പ്പസമയത്തേക്ക് നിര്‍ത്തിവച്ചതിന് ശേഷം പുനഃരാരംഭിച്ചപ്പോള്‍ സ്പീക്കര്‍ പ്രതിപക്ഷത്തിന് സംസാരിക്കാന്‍ അവസരം നല്‍കി. എന്നാല്‍ ഇതിനിടെ മോദി അനുകൂല മുദ്രാവാക്യം വിളിച്ച് ഭരണപക്ഷം ബഹളം തുടർന്നതോടെ സഭ ഉച്ചയ്ക്ക് രണ്ട് വരെ നിർത്തി വയ്ക്കുകയായിരുന്നു.
അതേസമയം മണിപ്പുര്‍ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ സഖ്യമായ "ഇന്ത്യ'യുടെ വിവിധ നേതാക്കള്‍ ഇന്ന് പാര്‍ലമെന്‍റില്‍ കറുത്ത വസ്ത്രം ധരിച്ചാണെത്തിയത്. രാജ്യസഭയില്‍ നിന്നുള്ള നിരവധി പ്രതിപക്ഷ എംപിമാര്‍ കറുത്ത വസ്ത്രം ധരിച്ച് പാര്‍ലമെന്‍റിന് പുറത്തും പ്രതിഷേധിച്ചു.
പ്രധാനമന്ത്രി സംസാരിച്ചതിന് ശേഷം മാത്രം അവിശ്വാസപ്രമേയത്തില്‍ ചര്‍ച്ച മതിയെന്നാണ് പ്രതിപക്ഷ നിലപാട്. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതോടെ പാര്‍ലമെന്‍റ് നടപടികള്‍ തുടങ്ങി മിനിറ്റുകള്‍ക്കകം തന്നെ ലോക്‌സഭ നിര്‍ത്തിവച്ചു.
രാജ്യസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ വലിയ ബഹളം വച്ചു. മോദി വായ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. ഇതോടെ മോദിക്ക് ജയ് വിളിച്ച് ഭരണപക്ഷം ബഹളം വയ്ക്കുകയായിരുന്നു.
പ്രതിപക്ഷ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ജഗ്ധീപ് ധന്‍കര്‍ പറഞ്ഞു.സഭാ നടപടികള്‍ അല്‍പ്പസമയത്തേക്ക് നിര്‍ത്തിവച്ചതിന് ശേഷം പുനഃരാരംഭിച്ചപ്പോള്‍ സ്പീക്കര്‍ പ്രതിപക്ഷത്തിന് സംസാരിക്കാന്‍ അവസരം നല്‍കി. എന്നാല്‍ ഇതിനിടെ മോദി അനുകൂല മുദ്രാവാക്യം വിളിച്ച് ഭരണപക്ഷം ബഹളം തുടർന്നതോടെ സഭ ഉച്ചയ്ക്ക് രണ്ട് വരെ നിർത്തി വയ്ക്കുകയായിരുന്നു.
അതേസമയം മണിപ്പുര്‍ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ സഖ്യമായ "ഇന്ത്യ'യുടെ വിവിധ നേതാക്കള്‍ ഇന്ന് പാര്‍ലമെന്‍റില്‍ കറുത്ത വസ്ത്രം ധരിച്ചാണെത്തിയത്. രാജ്യസഭയില്‍ നിന്നുള്ള നിരവധി പ്രതിപക്ഷ എംപിമാര്‍ കറുത്ത വസ്ത്രം ധരിച്ച് പാര്‍ലമെന്‍റിന് പുറത്തും പ്രതിഷേധിച്ചു.