ന്യൂഡല്‍ഹി: മണിപ്പുര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് ബിഎസ്പിയും വൈഎസ്ആര്‍ കോണ്‍ഗ്രസും.
അവിശ്വാസപ്രമേയത്തിന്റെ ആവശ്യമില്ലെന്നും തന്റെ പാര്‍ട്ടി പ്രമേയത്തെ എതിര്‍ക്കുമെന്നും വൈഎസ്ആര്‍ എംപി വി.വിജയസായി റെഡ്ഡി വ്യക്തമാക്കി. അവിശ്വാസം കൊണ്ടുവന്നാലും ഒന്നും സംഭവിക്കില്ലെന്ന് ബിഎസ്പി എംപി മലൂക് നഗറും പറഞ്ഞു.
പ്രതിപക്ഷ സഖ്യമായ "ഇന്ത്യ' നല്കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള കഴിഞ്ഞദിവസം അംഗീകരിച്ചിരുന്നു. "ഇന്ത്യ'യ്ക്കായി കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിയാണ് നോട്ടീസ് നൽകിയത്.
മണിപ്പുര്‍ വിഷയത്തില്‍ ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) എംപി നാമാ നാഗേശ്വര റാവുവും മറ്റൊരു അവിശ്വാസ പ്രമേയ നോട്ടീസ് നല്കി. എന്നാൽ ഇത് സ്പീക്കര്‍ പരിഗണിച്ചില്ല.
പ്രമേയത്തില്‍ അടുത്തയാഴ്ച ചര്‍ച്ച നടക്കും. അടുത്തയാഴ്ച ചര്‍ച്ചയ്ക്ക് തയാറെന്ന് ബിജെപി സ്പീക്കറെ അറിയിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് നരേന്ദ്ര മോദി അവിശ്വാസ പ്രമേയം നേരിടാന്‍ പോകുന്നത്.
അവിശ്വാസപ്രമേയത്തിന്റെ ആവശ്യമില്ലെന്നും തന്റെ പാര്‍ട്ടി പ്രമേയത്തെ എതിര്‍ക്കുമെന്നും വൈഎസ്ആര്‍ എംപി വി.വിജയസായി റെഡ്ഡി വ്യക്തമാക്കി. അവിശ്വാസം കൊണ്ടുവന്നാലും ഒന്നും സംഭവിക്കില്ലെന്ന് ബിഎസ്പി എംപി മലൂക് നഗറും പറഞ്ഞു.
പ്രതിപക്ഷ സഖ്യമായ "ഇന്ത്യ' നല്കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള കഴിഞ്ഞദിവസം അംഗീകരിച്ചിരുന്നു. "ഇന്ത്യ'യ്ക്കായി കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിയാണ് നോട്ടീസ് നൽകിയത്.
മണിപ്പുര്‍ വിഷയത്തില്‍ ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) എംപി നാമാ നാഗേശ്വര റാവുവും മറ്റൊരു അവിശ്വാസ പ്രമേയ നോട്ടീസ് നല്കി. എന്നാൽ ഇത് സ്പീക്കര്‍ പരിഗണിച്ചില്ല.
പ്രമേയത്തില്‍ അടുത്തയാഴ്ച ചര്‍ച്ച നടക്കും. അടുത്തയാഴ്ച ചര്‍ച്ചയ്ക്ക് തയാറെന്ന് ബിജെപി സ്പീക്കറെ അറിയിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് നരേന്ദ്ര മോദി അവിശ്വാസ പ്രമേയം നേരിടാന്‍ പോകുന്നത്.